കൊല്ലം : യു.ഡി.എഫ് പ്രഖ്യാപനത്തിന് കാക്കാതെ ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആർ.എസ്പി. കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ആർ.എസ്.പി.സ്ഥാനാർഥിയായി എൻ.കെ.പ്രമചന്ദ്രൻ മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു.ബൈപ്പാസ് ഉദ്ഘാടവുമായി ബന്ധപ്പെട്ട് പ്രമചന്ദ്രനെതിരേ ഉയരുന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അസീസ് പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി മൽസരിക്കുന്ന ഏകമണ്ഡലമാണ് കൊല്ലം. നിലവിൽ ആർ.എസ്.പി പ്രതിനിധി എൻ.കെ പ്രേമചന്ദ്രനാണ് കൊല്ലം എം.പി. അദ്ദേഹത്തെ തന്നെ വീണ്ടും കൊല്ലത്ത് മൽസരിപ്പിക്കാനാണ് ആർഎസ്പി തീരുമാനം. കൊല്ലം ലോക്സഭാ സീറ്റിനെ കുറിച്ച് യു.ഡി.എഫി.ൽ ഭിന്നാഭിപ്രായം ഇല്ലെന്നും എൻ.കെ പ്രമചന്ദ്രൻ തന്നെ കൊല്ലത്ത് മത്സരിക്കുമെന്നും സംസ്ഥാന സെക്രട്ടറി എ.എ.അസീസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആർ.എസ്.പി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. പ്രേമചന്ദ്രന് ബി.ജെ.പി ബന്ധം ഉണ്ടെന്ന സി.പി.എം പ്രചാരണം പ്രതിരോധിക്കുന്നതിനാണ് രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ സംഘടിപ്പിക്കുന്നത്. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊല്ലത്ത് എത്തിച്ചത് പ്രേമചന്ദ്രനാണെന്ന സി.പി.എം പ്രചാരണം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.