ന്യൂഡൽഹി : എയർ ഇന്ത്യ ചെയർമാനും,മാനേജിംഗ് ഡയറക്ടറും ആയിരുന്ന അരവിന്ദ് ജാദവിനും വിരമിച്ച നാലു മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ സിബിഐ കേസെടുത്തു.നടപടിക്രമങ്ങൾ പാലിക്കാതെ ജനറൽ മാനേജർ റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നാണ് ജദവിനെതിരായ കേസ്.
അദ്ദേഹത്തിനു പുറമേ മെഡിക്കൽ സർവീസസ് മുൻ ജനറൽ മാനേജർ എൽ പി നഖ്വ,അഡീഷണൽ ജനറൽ മാനേജർമാർ ആയിരുന്ന എ കട്പാലിയ,അമിതാഭ് സിംഗ്,രോഹിത് ഭാലിൻ എന്നിവർക്കെതിരെയാണ് കേസ്.
ഇവരിൽ ഒരാൾക്കെതിരെ ക്രിമിനൽ കേസ് നിലനിൽക്കെ വിജിലൻസ് ക്ലിയറൻസ് നൽകിയതായും പ്രഥമ വിവര റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.ജാദവ് അനധികൃതമായി രൂപീകരിച്ച സമിതി ഇവരെ ജനറൽ മാനേജർ തസ്തികയിലേയ്ക്ക് നിർദ്ദേശിച്ചുവെന്നാണ് സിബിഐ യുടെ കണ്ടെത്തൽ.
ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് എയര്‍ഇന്ത്യയുടെ മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.