തിരുവനന്തപുരം : കനക ദുർഗ ശബരിമലയിൽ ആചാരലംഘനം നടത്തിയതിനു പിന്നിൽ കമ്മ്യൂണിസ്റ്റ് തീവ്രവാദികളാണെന്നും,ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു പരാതി കനക ദുർഗയുടെ മാതാവ് ഭാർഗ്ഗവി അമ്മയുടെ പരാതി.
ശബരിമലയെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കനക ദുർഗ നടത്തിയ ആചാരലംഘനമെന്നും ഇതിനായി യുവതികളെ ശബരിമലയിൽ എത്തിച്ചതാണെന്നും പരാതിയിൽ പറയുന്നു.സംസ്ഥാന സർക്കാരും,ചില പൊലീസ് ഉദ്യോഗസ്ഥരും ഇതിനു സഹായം നൽകിയതായും പരാതിയിൽ പറയുന്നു.
ഡിസംബർ 28 ന് വീട്ടുകാരുടെ അറിവോ,സമ്മതമോ ഇല്ലാതെയാണ് കനക ദുർഗ ശബരിമലയിൽ പ്രവേശിക്കാൻ പോയതെന്നും,ചാനലുകൾ വഴിയാണ് തങ്ങൾ വിവരം അറിഞ്ഞതെന്നും വിശ്വാസികൾ തടയുകയും,പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത കനക ദുർഗ പിന്നീട് തിരികെ വീട്ടിൽ എത്താതിരുന്നത് സംബന്ധിച്ച് പൊലീസിൽ അറിയിച്ചിരുന്നു.എന്നാൽ കനക ദുർഗ ആശുപത്രി വിട്ടു എന്നല്ലാതെ മറ്റ് വിവരങ്ങൾ നൽകാൻ കോട്ടയം എസ് പി ഹരിശങ്കർ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.
ചില രാഷ്ട്രീയക്കാരുടെയും,പൊലീസ് ഓഫീസർമാരുടെയും താല്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുകയായിരുന്നു കനക ദുർഗ.ശബരിമലയിൽ ആചാരലംഘനം നടത്തിയതിനു തെളിവായി വീഡിയോ ചിത്രീകരിച്ചത് ഇതിനു തെളിവാണ്.കമ്മ്യൂണിസ്റ്റ് തീവ്രവാദികളുമായി ബന്ധമുള്ള ചില പൊലീസ് ഉദ്യോഗസ്ഥരും,കനക ദുർഗയ്ക്ക് ഒപ്പം ആചാരലംഘനം നടത്തിയ ബിന്ദുവും ബോധപൂർവ്വം നടത്തിയതാണ് ശബരിമല പ്രവേശനം .ക്ഷേത്രം തകർക്കാനുള്ള നീക്കമാണിതിനു പിന്നിൽ.വിശ്വാസികളുടെ മനസ് ഏറെ വേദനിക്കാൻ ഇവരുടെ പ്രവർത്തികൾ കാരണമായെന്നും പരാതിയിൽ പറയുന്നു.