കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിച്ച സംഭവം പോലീസ് അന്വേഷിക്കുമെന്ന് ജില്ലാകളക്ടർ. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് കൊച്ചി മേയർ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ അതീവ ഗൗരവസ്ഥയിൽ എന്ന് സ്ഥലം സന്ദർശിച്ച ദേശീയ ഹരിത ട്രിബ്യുണൽ സംസ്ഥാന മോണിറ്ററിങ് കമ്മിറ്റി അദ്യക്ഷൻ ജസ്റ്റിസ് എ വി രാമകൃഷ്ണ പിള്ള വ്യക്തമാക്കി.
ഇന്നലെ രാത്രിയോടെയാണ് കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ കുന്നു കൂടി കിടക്കുന്ന മാലിന്യത്തിന് തീപിടിച്ചത്. രാത്രി തുടർച്ചയായി തീ കത്തിയത് മൂലം നിരവധി പ്രദേശങ്ങളിൽ പുകപടർന്നിരുന്നു. ഇതേ തുടർന്ന് സ്ഥലം സന്ദർശിച്ച മേയർ തീപിടുത്തത്തിൽ ദുരൂഹത ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് ജില്ലാ കലകട്ർ പൊലീസിന് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.
അതേസമയം സംസ്ഥാനത്തെ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ അതീവ ഗുരുതരാവസ്ഥയിലെന്നു ദേശീയ ഹരിത ട്രിബ്യുണൽ സംസ്ഥാന തല നിരീക്ഷണ സമിതി അദ്ധ്യക്ഷൻ വ്യക്തമാക്കി.
പത്തോളം അഗ്നി ശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അഗ്നി ബാധയെ തുടർന്ന് പ്രദേശവാസികൾക്ക് ശ്വസ തടസം അനിഭവപ്പെട്ടിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡും , അനുബന്ധ സംവിധാനങ്ങളും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്.