ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണം പിന്നിട്ട് 12 ദിവസങ്ങൾ കഴിഞ്ഞ പുലർച്ചെ ഇന്ത്യയുടെ യുദ്ധ വിമാനമായ മിറാഷ് 2000 പറന്നു പാക് മണ്ണിൽ ഇന്ത്യയുടെ സംഹാരത്തിനായി.
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്‌ട്രം ഏൽപിക്കുന്ന ഏതു ദൗത്യവും നടപ്പാക്കാൻ തയാറാണെന്നു സേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ പ്രകടനത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.
പുൽവാമ ഭീകരാക്രമണത്തിനു ശേഷം പൊഖ്റാനിൽ ഇന്ത്യ നടത്തിയ ‘ വായു ശക്തി 2019’ൽ തേജസ്, സുഖോയ്, മിറാഷ്, ജഗ്വാർ തുടങ്ങിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ അണിനിരന്നിരുന്നു . ഇന്ത്യൻ വ്യോമസേനയുടെ കരുത്തു കാട്ടൽ മാത്രമായിരുന്നില്ല നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാനുള്ള മുന്നറിയിപ്പ് കൂടിയായി വായു ശക്തി.
ഫ്രഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. എണ്‍പതുകളിലാണ് ഈ കോംപാക്ട് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയത്. ഇന്ത്യയുടെ ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച മിസൈലുകളാണ് മിറാഷ് വഹിക്കുന്നത്.ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ മിറാഷിന് കഴിയും.
1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയുടെ പാകിസ്ഥാനെ തകർത്തെറിഞ്ഞ ഇന്ത്യൻ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു മിറാഷ്. 14.36 മീറ്റര്‍ നീളവും 5.20മീറ്റര്‍ ഉയരവും 9.13മീറ്റര്‍ വിങ്‌സ്പാനുമുള്ള വിമാനത്തിന് ഒരു സൈനികനെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. 6.3 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയും മിറാഷിനുണ്ട്.
നിലവില്‍ എം2000 എച്ച്, എം2000ടിഎച്ച്, എം2000ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങള്‍ ഇന്ത്യയ്‌ക്കുണ്ട്.















