2017 ൽ റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 199 പേർക്കാണ്. ഈ വർഷമത് 149 ആയി കുറഞ്ഞു. ഗുരുതര പരിക്കേൽക്കുന്നവരുടെ എണ്ണം 149 നിന്നും 120 ആയി കുറഞ്ഞു. 19.46ശതമാനം കുറവാണുള്ളത്. ഒരു ലക്ഷം ആളുകളിൽ അപകടത്തിൽപ്പെടുന്നവരുടെ എണ്ണം 5.72 എണ്ണത്തിൽ നിന്നും 4.22 എണ്ണമായി കുറഞ്ഞു. ലക്ഷത്തിൽ ഗുരുതര പരിക്ക് പറ്റുന്നവരുടെ എണ്ണം 4.286 ൾ നിന്നും 3.366 ആയി കുറഞ്ഞു. മരണത്തിന് കാരണമാവുന്ന അപകടങ്ങളുടെ എണ്ണത്തിൽ 38 ശതമാനത്തിന്റെ കുറവാണുള്ളത്. ഗതാഗത വകുപ്പും മുൻസിപ്പാലിറ്റിയും ആരോഗ്യ വകുപ്പും വൈജ്ഞാനിക വകുപ്പും സംയുക്തമായി നടത്തിയ ശ്രമങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ മേജർ ജനറൽ അലി ഖൽഫാൻ അൽ ദാഹിരി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പട്രോളിങ്, കാലാവധി കഴിഞ്ഞ വാഹനങ്ങൾ കണ്ടെത്തൽ, ട്രക്കുകളുടെ പരിശോധന തുടങ്ങി നിരവധി മാർഗങ്ങൾ ഗതാഗത സംവിധാനം കുറ്റമറ്റതാക്കാൻ പോലീസ് അവലംബിക്കുന്നുണ്ട്. പോലീസ് വ്യോമ വിഭാഗം 1523 ഓളം ദൗത്യങ്ങളാണ് ഇക്കാലയളവിൽ ഏറ്റെടുത്ത് നടപ്പാക്കിയത്. ഇതിൽ 24 എണ്ണം അപകടത്തിൽപ്പെട്ടവരെ രക്ഷിക്കലും 40 എണ്ണം രോഗികളെ ആസ്പത്രികളിലേക്ക് മാറ്റലുമാണ്. സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കാനായി നൂതന സാങ്കേതിക വിദ്യയിലൂന്നിയ പ്രവർത്തനരീതിയാണ് പോലീസ് ഭാവിയിൽ നടപ്പാക്കുകയെന്നും ദാഹിരി പറഞ്ഞു