തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച വിവാദ ചോദ്യം, മൂല്യനിർണയത്തിൽ നിന്നും ഒഴിവാക്കുമെന്ന് പിഎസ് സി. ചെയർമാൻ എംകെ സക്കീറിന്റെ അദ്ധ്യക്ഷതയിൽ പിഎസ് സി ആസ്ഥാനത്ത് ചേർന്ന പിഎസ് സി ബോർഡ് യോഗത്തിലാണ് ചോദ്യം ഒഴിവാക്കാൻ തീരുമാനിച്ചത്.
നടന്ന ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സൈക്യാട്രി വിഭാഗത്തിലെ പരീക്ഷയിലാണ് വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യം ഉള്‍പ്പെടുത്തിയത്. മനീതി സംഘാംഗങ്ങളുടെ പേരു സഹിതം ഉള്‍പ്പെട്ടതായിരുന്നു പി എസ് സിയുടെ ഉത്തരസൂചിക. ഓണ്‍ലൈനായായിരുന്നു പരീക്ഷ നടത്തിയത്.
ഇത് സംബന്ധിച്ച വാർത്ത ജനം ടിവിയായിരുന്നു പുറത്തുകൊണ്ടുവന്നത്. ജനം വാർത്തയെ തുടർന്ന് ശബരിമല കർമ്മ സമിതിയും ബിജെപിയും അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ചോദ്യം പിൻവലിക്കാൻ പിഎസ് സി നർബന്ധിതമായത്.