മിസൈൽ ശക്തിയിൽ ഏതൊരു രാജ്യത്തിനും തോൽപ്പിക്കാനാകാത്ത വിധം ഇന്ത്യ വളർന്നു കഴിഞ്ഞു. ആവനാഴിയിൽ ഏറ്റവും ശക്തിയേറിയത് ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ കപ്പൽ വേധ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് തന്നെ. നിലവിൽ 400 കിലോമീറ്റർ സംഹാര ശേഷിയുള്ള ബ്രഹ്മോസിന്റെ പരിധി 500 കിലോമീറ്ററാക്കി വീണ്ടും ഉയർത്താനുള്ള തീരുമാനത്തിലാണ് ഇന്ത്യ.ഇതിന്റെ പരീക്ഷണം ഉടൻ നടക്കുമെന്നാണ് സൂചന.
ഇതുകൂടാതെ ബ്രഹ്മോസിന്റെ വേഗം 2.8 മാകിൽ നിന്ന് 4.5 മാക് ആയി ഉയർത്താനും പദ്ധതിയുണ്ട്.കര.കടൽ,വായു പരീക്ഷണങ്ങൾ നേരത്തെ തന്നെ ബ്രഹ്മോസ് വിജയകരമായി പൂർത്തിയാക്കിയിരുന്നു.
മിസൈൽ ടെക്നോളജി കൺട്രോൾ റെയ്ഷിമിൽ അംഗമല്ലാത്ത രാജ്യങ്ങൾക്ക് 300 കിലോമീറ്ററിൽ കൂടുതൽ പരിധിയുള്ള മിസൈലുകൾ കൈമാറുന്നതിനു വിലക്ക് നിലനിന്നിരുന്നു. ഇന്ത്യയെ എം ടി സി ആറിൽ ഉൾപ്പെടുത്തുന്നതിനു ചൈനയുടെ എതിർപ്പുമുണ്ടായിരുന്നു .എന്നാൽ ഇതൊക്കെ മറികടന്ന് രണ്ട് വർഷം മുൻപാണ് ഇന്ത്യ എം ടി സി ആറിൽ അംഗത്വം നേടിയത്.ഇതോടെ 500 കിലോ വരെ ഭാരമുള്ളതും,300 കിലോമീറ്റർ ദൂരപരിധിയുള്ളതുമായ മിസൈലുകളും,ഡ്രോണുകളും കൈമാറുന്നതിനു ഇന്ത്യയ്‌ക്കുള്ള വിലക്കും നീങ്ങി.
റഷ്യയുമായി ചേർന്ന് നിർമ്മിക്കുന്ന ബ്രഹ്മോസിന്റെ ദൂരപരിധി വർദ്ധിപ്പിക്കാൻ കഴിഞ്ഞ വർഷം തന്നെ ഇന്ത്യ തീരുമാനിച്ചിരുന്നു.മാത്രമല്ല ബ്രഹ്മോസ് റജിമെന്റ് രൂപീകരിക്കുന്നതിനുള്ള പദ്ധതി തുകയായി 4,300 കോടി രൂപയും വകയിരുത്തിയിരുന്നു.നിലവിൽ 3600 കിലോമീറ്റർ വേഗമാണ് സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്.
മാത്രമല്ല വളരെ പെട്ടെന്ന് തന്നെ 800 കിലോമീറ്റർ ദൂരപരിധിയിൽ എത്താൻ കഴിയും വിധം ബ്രഹ്മോസിന്റെ വിപുലപ്പെടുത്താനുമാണ് ഇന്ത്യയുടെ നീക്കം.ബ്രഹ്മോസിനെക്കാൾ റേഞ്ചുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇന്ത്യക്കുണ്ട്. എന്നാൽ ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് ബ്രഹ്മോസിനുള്ള കൃത്യതയും,സൂക്ഷ്മതയുമാണ് ദീർഘദൂര ബ്രഹ്മോസ് മിസൈൽ നിർമിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.
ബ്രഹ്മോസ് ക്രൂസ് മിസൈലുകൾക്ക് സൂക്ഷ്മമായ ലക്ഷ്യത്തെപ്പോലും കൃത്യമായി തകർക്കാൻ സാധിക്കും. അതീവ സുരക്ഷ ഏർപ്പെടുത്തിയ മേഖലയിലും ബ്രഹ്മോസിന് ലക്ഷ്യം പിഴയ്‌ക്കില്ല.
ഇന്ത്യ-ചൈന അതിര്‍ത്തിയിൽ ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ വിന്യസിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു . 300 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങൾ ഭേദിക്കാന്‍ കഴിവുള്ള 100 ബ്രഹ്മോസ് മിസൈലുകൾ കിഴക്കന്‍ മേഖലയിൽ വിന്യസിക്കാനാണ് കേന്ദ്രം അനുമതി അനുമതി നൽകിയിരുന്നത്.
ഇക്കാര്യം ആരോപിച്ച് ചൈന മുൻപ് ഇന്ത്യയ്‌ക്കെതിര ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ ബ്രഹ്മോസിന്റെ ദൂരപരിധി കൂട്ടാനുള്ള നീക്കത്തിൽ നിന്നും പിന്നോട്ടില്ലെന്ന് തന്നെയാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.20 യുദ്ധവിമാനങ്ങള്‍ വീതം അടങ്ങുന്ന രണ്ട് സുഖോയ് 30 സേനാ വിഭാഗങ്ങള്‍ക്ക് വൈകാതെ ബ്രഹ്മോസ് വാഹകശേഷി കൈവരും.അതേസമയം, ഹൈപ്പര്‍സോണിക് മിസൈലായ ബ്രഹ്മോസ് II (K)യുടെ പണിപ്പുരയിലാണ് ഇന്ത്യന്‍ പ്രതിരോധ ഗവേഷകര്‍.















