പത്തനംതിട്ട : ആചാര ലംഘനങ്ങൾ നടത്തിയത് മറച്ച് പിടിച്ച് ശബരിമലയെ സംരക്ഷിക്കാൻ ശ്രമിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ പറഞ്ഞു കാണിക്ക ബഹിഷ്ക്കരിക്കണമെന്ന്,ദേവസ്വം ബോർഡിനു കുറവ് വന്ന തുക പിന്നെ നൽകിയത് സർക്കാരാണ്.
തീർത്ഥാടനം മുടക്കാൻ ചിലർ ശ്രമിച്ചപ്പോൾ സർക്കാർ അത് തടയുകയായിരുന്നു. ഭക്തർ സംതൃപ്തരാണെന്നും പിണറായി പറഞ്ഞു.വനിതാ മതിലിനു പിന്നാലെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതും,എതിർപ്പ് ഉന്നയിച്ച ഭക്തരെ തല്ലിച്ചതച്ചതും,അറസ്റ്റ് ചെയ്തതും മറച്ചു വച്ചാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.