ന്യൂഡൽഹി : ഈ മാസം അവസാനത്തോടെ ഇന്ത്യ വളഞ്ഞിട്ടാക്രമിക്കുമെന്ന പ്രസ്താവന ആവർത്തിച്ച് പാകിസ്ഥാൻ.ഇത് നേരിടാനായി സ്വീഡനിൽ നിന്നും ആയുധങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ് പാക് സർക്കാർ.
ഇന്ത്യയ്‌ക്കതിരായ വ്യോമ പ്രതിരോധം ശക്തമാക്കാന്‍ കൂടുതല്‍ ടെക്‌നോളജികളും അത്യാധുനിക വിമാനങ്ങളും സ്വന്തമാക്കാനാണ് പാക് ശ്രമമെന്നാണ് പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.
ചൈന, അമേരിക്ക പോര്‍വിമാനങ്ങള്‍ക്കു പുറമെ മറ്റു ചില രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന്‍ സഹായം തേടുന്നുണ്ട്. വ്യോമ പ്രതിരോധം ശക്തമാക്കാന്‍ സ്വീഡനില്‍ നിന്നു സാബ് 2000 വിമാനത്തില്‍ ഘടിപ്പിക്കുന്ന റഡാറുകളും മറ്റു സംവിധാനങ്ങളും ഇറക്കുമതി ചെയ്‌തെന്നാണ് റിപ്പോർട്ട്.
ഏപ്രില്‍ ഒന്‍പതിനാണ് വ്യോമ പ്രതിരോധത്തിനുള്ള റഡാര്‍ സംവിധാനങ്ങള്‍ റാവല്‍പിണ്ടിയില്‍ എത്തിയിരിക്കുന്നത്. സ്വീഡിഷ് കമ്പനിയായ സാബ് ആണ് കയറ്റുമതി ചെയ്തിരിക്കുന്നത്. ഫെബ്രുവരി 27ന് നടന്ന ഡോഗ്‌ഫൈറ്റില്‍ പാക്കിസ്ഥാന്‍ വ്യോമസേനയുടെ ഇരുപത്തിയഞ്ചോളം പോര്‍വിമാനങ്ങളെ സഹായിച്ചതില്‍ സ്വീഡനില്‍ നിന്നു വാങ്ങിയ, അത്യാധുനിക സംവിധാനങ്ങളുള്ള സാബ് 2000 വിമാനങ്ങളും ഉണ്ടായിരുന്നു.
2006 ലാണ് പാകിസ്ഥാന്‍ ആറു സാബ് 2000 വിമാനങ്ങള്‍ വാങ്ങുന്നത്. ഇതില്‍ നാലു വിമാനങ്ങള്‍ ‘എറിഐ എയര്‍ബോണ്‍ ഏര്‍ലി വാണിങ് സിസ്റ്റം’ ഘടിപ്പിച്ചതാണ്. ഈ വിമാനങ്ങളില്‍ നാലും ഫെബ്രുവരി 27 ന് നടന്ന ദൗത്യത്തില്‍ പാക് വ്യോമസേന ഉപയോഗിച്ചെന്ന് തെളിഞ്ഞിട്ടുണ്ട്.
ഇന്ത്യ റഷ്യയിൽ നിന്നും ട്രയംഫ് അടക്കമുള്ള ആയുധങ്ങൾ വാങ്ങുന്നതിൽ മുൻപേ തന്നെ പാകിസ്ഥാൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു.ഇന്ത്യയുടെ പക്കൽ ഇത്തരമൊരു ആയുധം എത്തിയാൽ ശത്രുക്കളെ ആക്രമിച്ചേക്കാമെന്നും റഷ്യ ഇക്കാര്യത്തിൽ ജാഗ്രത കാട്ടണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു.