ന്യൂഡൽഹി ; ചൈനീസ് നാവികസേനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ചുള്ള രാജ്യാന്തരപ്രകടനത്തിൽ ഇന്ത്യയുടെ ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് ശക്തി എന്നീ പടക്കപ്പലുകൾ പങ്കെടുക്കും.
ദോക് ലാ സംഘർഷത്തിനു ശേഷം ഇന്ത്യൻ പടക്കപ്പലുകൾ ചൈന സന്ദർശിക്കുന്നത് ഇതാദ്യമാണ്. കിഴക്കൻ ചൈനയിലെ ക്വിങ്ങോ തീരത്ത് 23 ന് നടക്കുന്ന പ്രകടനത്തിൽ അറുപതിലേറെ രാജ്യങ്ങൾ പങ്കെടുക്കും..
ഇതിലൂടെ തങ്ങളുടെ കപ്പലുകളുടെ ശേഷി തെളിയിക്കുകയാകും ഇന്ത്യ.ഏറ്റവുമധികം ശക്തിയുള്ള കപ്പലുകള്‍ ഈ സൈനികാഭ്യസത്തിനിടയില്‍ ശ്രദ്ധ നേടും.സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിക്കാൻ കഴിയുന്ന ഐ എൻ എസ് കൊൽക്കത്ത അയക്കുന്നതിലൂടെ സമുദ്ര ശക്തിയിൽ നിസാരരല്ലാ തങ്ങളെന്ന് ഇന്ത്യ കാട്ടും.
2014നു ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ കപ്പലുകള്‍ ചൈനീസ് നാവികാഭ്യാസത്തിന് എത്തുന്നത്.അതേ സമയം അറേബ്യന്‍ കടലിലെ ഇന്ത്യന്‍ നാവികസേനയുടെ സാന്നിധ്യം പാകിസ്ഥാനെ ഭയപ്പെടുത്തുന്നുവെന്നും അതിനാൽ അവർ കപ്പലുകൾ അയക്കാൻ സാദ്ധ്യതയില്ലെന്നുമാണ് പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ.
അതേ സമയം ഇന്ത്യന്‍ പടക്കപ്പലുകളുടെ സാന്നിധ്യം സഹകരണത്തിന്റെ പ്രതീകമായി കാണാമെന്നും പ്രതിരോധ വിഭാഗങ്ങൾ പറയുന്നുണ്ട്.