എഴുപതാം വർഷത്തിലേയ്‌ക്ക് കടക്കുന്ന ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ഐ എൻ എസ് ശക്തിയും,കൊൽക്കത്തയും ചൈനയിലെത്തി . കപ്പലുകൾക്കൊപ്പം ഇന്ത്യ അഞ്ഞൂറ് നാവികരെയും അയച്ചിട്ടുണ്ട്.
2014നു ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ കപ്പലുകള്‍ ചൈനീസ് നാവികാഭ്യാസത്തിന് എത്തുന്നത്. അതേ സമയം അറേബ്യന്‍ കടലിലെ ഇന്ത്യന്‍ നാവികസേനയുടെ സാന്നിധ്യം പാകിസ്ഥാനെ ഭയപ്പെടുത്തുന്നുവെന്നും അതിനാൽ കപ്പലുകൾ അയക്കുന്നില്ലെന്നുമാണ് തീരുമാനം. മാത്രമല്ല പാക് സേനയുടെ കൈവശമുള്ള കപ്പലുകൾ അയച്ചു കഴിഞ്ഞ് ഇന്ത്യ ആക്രമിച്ചാൽ പ്രതിരോധത്തിനു മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ വരും.
ബാലാക്കോട്ട് പ്രത്യാക്രമണം നടത്തിയതിനു ശേഷം ഏതൊരു യുദ്ധ സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് ഇന്ത്യൻ സൈനിക മേധാവികൾ അറിയിച്ചിരുന്നു. വിമാനവാഹിനിക്കപ്പലും അണ്വായുധ ശേഷിയുള്ള അന്തര്‍വാഹിനികളും നിരവധി യുദ്ധക്കപ്പലുകളും അറേബ്യൻ കടലിൽ വിന്യസിച്ചിരുന്നു.ഇതും പാകിസ്ഥാന്റെ ഭയത്തിനു കാരണമാണ്.
ഇതിലൂടെ തങ്ങളുടെ കപ്പലുകളുടെ ശേഷി തെളിയിക്കുകയാകും ഇന്ത്യ. ഏറ്റവുമധികം ശക്തിയുള്ള കപ്പലുകള്‍ ഈ സൈനികാഭ്യസത്തിനിടയില്‍ ശ്രദ്ധ നേടും. സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിക്കാൻ കഴിയുന്ന ഐ എൻ എസ് കൊൽക്കത്ത അയക്കുന്നതിലൂടെ സമുദ്ര ശക്തിയിൽ നിസാരരല്ലാ തങ്ങളെന്ന് ഇന്ത്യ തെളിയിക്കും.