ന്യൂഡൽഹി : കിട്ടുന്നത് ഇരട്ടിയായി മടക്കി നൽകുന്നതിൽ ഇന്ത്യൻ സൈനികർ ഒരിയ്‌ക്കലും വീഴ്‌ച്ച കാണിക്കാറില്ല . അത് ഏറ്റുമുട്ടലിന്റെ രൂപത്തിലായാലും ,സ്നേഹമായിട്ടാണെങ്കിലും . ഇത്തവണ ചൈനീസ് നാവികസേനയുടെ വാർഷികാഘോഷത്തിൽ പങ്കെടുക്കാനായി ചൈനയിലെത്തിയ ഇന്ത്യൻ സേന ഒരുക്കിയ സത്ക്കാരം അതിനു തെളിവായിരുന്നു .
ക്വിംഗ്ഡാവോ തീരത്ത് ഐ എൻ എസ് ശക്തിയിൽ നടത്തിയ വിരുന്നിൽ ഇന്ത്യൻ വിഭവങ്ങളായിരുന്നു ഏറെ ആകർഷണം . പാകിസ്ഥാൻ പങ്കാളികളാകാത്തത് കൊണ്ട് തന്നെ ഇന്ത്യൻ നാവികസേനയും , ഒപ്പം കപ്പലുകളായ ഐ എൻ എസ് കൊൽക്കത്തയും,ഐ എൻ എൻ ശക്തിയുമായിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രം .സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിക്കാൻ കഴിയുന്നതാണ് ഐ എൻ എസ് കൊൽക്കത്ത .
ഇന്ത്യ,റഷ്യ,തായ് ലാൻഡ്,വിയറ്റ് നാം തുടങ്ങി 10 രാജ്യങ്ങളിൽ നിന്നുള്ള 20 കപ്പലുകളാണ് നാവിക സേനാ പരേഡിൽ അണിനിരക്കുക .
2014നു ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ കപ്പലുകള്‍ ചൈനീസ് നാവികാഭ്യാസത്തിന് എത്തുന്നത്. അതേ സമയം അറേബ്യന്‍ കടലിലെ ഇന്ത്യന്‍ നാവികസേനയുടെ സാന്നിധ്യം പാകിസ്ഥാനെ ഭയപ്പെടുത്തുന്നുവെന്നും അതിനാൽ കപ്പലുകൾ അയക്കുന്നില്ലെന്നുമാണ് തീരുമാനം. മാത്രമല്ല പാക് സേനയുടെ കൈവശമുള്ള കപ്പലുകൾ അയച്ചു കഴിഞ്ഞ് ഇന്ത്യ ആക്രമിച്ചാൽ പ്രതിരോധത്തിനു മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ വരും.
ബാലാക്കോട്ട് പ്രത്യാക്രമണം നടത്തിയതിനു ശേഷം ഏതൊരു യുദ്ധ സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്ന് ഇന്ത്യൻ സൈനിക മേധാവികൾ അറിയിച്ചിരുന്നു. വിമാനവാഹിനിക്കപ്പലും അണ്വായുധ ശേഷിയുള്ള അന്തര്‍വാഹിനികളും നിരവധി യുദ്ധക്കപ്പലുകളും അറേബ്യൻ കടലിൽ വിന്യസിച്ചിരുന്നു.ഇതും പാകിസ്ഥാന്റെ ഭയത്തിനു കാരണമാണ്.