ചൈനയാണ് ലക്ഷ്യം ; 200 കപ്പലുകൾ ,500 വിമാനങ്ങൾ, 24 അന്തർവാഹിനികൾ , അറബിക്കടലിൽ ഇനി ഇന്ത്യൻ നാവികസേനയുടെ പടയോട്ടം
ന്യൂഡൽഹി : ഏതു പ്രതിസന്ധികളെയും മറികടക്കും വിധത്തിൽ കരുത്തരാണ് ഇന്ന് ഇന്ത്യൻ നാവികർ . എന്നാൽ ആ കരുത്ത് കൂടുതൽ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യ .ചൈനയുടെ സൈനിക നീക്കങ്ങളെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലും,അറബി കടലിലും സേനയുടെ വിന്യാസം ശക്തമാക്കുകയാണ് .
.ഇതിനായി 200 കപ്പലുകൾ , 500 പോർവിമാനങ്ങൾ , മാരക പ്രഹര ശേഷിയുള്ള 24 അന്തർവാഹിനികൾ എന്നിവ ലഭ്യമാക്കാനാണ് ഇന്ത്യൻ പ്രതിരോധവകുപ്പിന്റെ നീക്കം . നിലവിൽ 132 കപ്പലുകൾ ,220 വിമാനങ്ങൾ , 15 അന്തർവാഹിനികൾ എന്നിവയാണ് ഇന്ത്യയുടെ പക്കലുള്ളത് . ശേഷി വർദ്ധിപ്പിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ നാവികസേനകളിലൊന്നാകാൻ ഇന്ത്യക്ക് കഴിയും .
നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത കോൺഫറൻസിൽ ഈ വിവരങ്ങൾ ചർച്ച ചെയ്തിരുന്നു . കൂടുതൽ തീരങ്ങളുള്ള ഇന്ത്യയുടെ നാവിക ശക്തി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഈ ചർച്ചയിലാണ് ഉയർന്നു വന്നത് . ഇതു കൂടാതെ ഡേറ്റാ അനലിറ്റിക്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സഹായവും നാവികസേനയുടെ പ്രവർത്തനങ്ങൾക്കായി തേടാൻ തീരുമാനിച്ചിട്ടുണ്ട് .