അന്ന് ഇറാഖിനെ തകർക്കാൻ അമേരിക്ക പ്രയോഗിച്ച അതേ ബോംബാണ് ഇന്ന് ശത്രുക്കൾക്ക് മുന്നറിയിപ്പായി ഇന്ത്യ പരീക്ഷിച്ചത് . അമേരിക്കൻ കമ്പനി നിർമിക്കുന്ന സിബിയു –105 സ്മാർട് ആന്റി–ടാങ്ക് ഗൈഡഡ് ബോംബാണ് ഇന്ത്യൻ വ്യോമസേന പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചത് .
ജാഗ്വാര്‍ പോർവിമാനത്തിലെ ടെക്നോളജി പരിഷ്കരിക്കരിച്ച് അത് ഉപയോഗിച്ചായിരുന്നു പരീക്ഷണം . രണ്ടു ജാഗ്വാർ പോർവിമാനങ്ങളിൽ നിന്നാണ് താഴെ സ്ഥാപിച്ചിരുന്ന ഡെമ്മി വസ്തുവിലേക്ക് സിബിയു–105 ഗൈഡഡ് ബോംബുകൾ വർഷിച്ചത്.ബോംബിന്റെ കൃത്യത തിട്ടപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു പരീക്ഷണം.
അമേരിക്കൻ ബോംബ് നിർമാണ കമ്പനി ടെക്ട്രോൺ ഡിഫൻസ് സിസ്റ്റം ഉദ്യോഗസ്ഥരും പരീക്ഷണത്തിനു മേൽനോട്ടം വഹിക്കാൻ എത്തിയിരുന്നു . ഭൂമിയിൽ സ്ഥാപിച്ചിരുന്ന ഡമ്മി വസ്തു ലക്ഷ്യമിട്ടായിരുന്നു ബോംബ് പരീക്ഷിച്ചത് .
450 കിലോഗ്രാം ഭാരമുള്ള ബോംബ് ജിപിഎസ് ടെക്നോളജിയുടെ സഹായത്തോടെയാണ് ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്.ഏതു കാലാവസ്ഥയിലും ഉപയോഗിക്കാൻ രാത്രിയും പകലും ഉപയോഗിക്കാൻ സാധിക്കുന്നതാണ് സിബിയു –105 ബോംബുകൾ.