ഇന്ത്യയുടെ ആകാശക്കോട്ട കാക്കാൻ വ്യോമസേനയ്‌ക്ക് ഇനി ഇസ്രായേലിന്റെ ഡെർബി മിസൈലുകൾ കരുത്ത് പകരും . ശബ്ദത്തേക്കാൾ നാലു മടങ്ങ് വേഗതയുള്ള ഡെർബി മിസൈൽ തേജസ് വിമാനത്തിൽ ഘടിപ്പിക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കാനൊരുങ്ങി ഇന്ത്യ.
രണ്ടു വർഷത്തിനകം ഇസ്രയേൽ ഡെർബിയുടെ കരുത്ത് സുഖോയ്–30ന് ലഭിക്കുന്നത് ഉറപ്പിക്കാനാണ് തീരുമാനം . നിലവിൽ കരയിൽ നിന്ന് വായുവിലേക്കുള്ള സംവിധാനത്തിന്റെ ഭാഗമായുള്ള മിസൈലുകളെ സുഖോയ് 30 പോർവിമാനവുമായി സംയോജിപ്പിക്കുന്ന പ്രവർത്തികളാണ് നടക്കുന്നതെന്ന് വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കി .
2015 ലെ പാരീസ് എയർ ഷോയിൽ അവതരിപ്പിച്ച ഐ ഡെർബി സേനയുടെ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുമെന്നാണ് നിഗമനം . ഇന്ത്യയുടെ സീ ഹാരിയർ പോർവിമാനം , തേജസ്, വ്യോമസേനയുടെ സ്പൈഡർ സംവിധാനങ്ങൾ എന്നിവയിലെല്ലാം ഐ ഡെർബി ഉപയോഗിക്കുന്നുണ്ട് .
ശബ്ദത്തെക്കാൾ നാലു മടങ്ങു വേഗത്തിൽ കുതിക്കുന്നതാണ് ഇസ്രയേൽ നിർമിത മിസൈലായ ഡെർബി. 118 കിലോ ഭാരമുള്ള മിസൈലിന് 23 കിലോ പോർമുന വഹിക്കാൻ ശേഷിയുണ്ട്.50 കിലോമീറ്ററാണ് ദൂരപരിധി .362 മീറ്ററാണ് മിസൈലിന്റെ നീളം.
തൊടുത്തശേഷം ദിശ നിയന്ത്രിച്ചു ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുംവിധമുള്ള റഡാർ സംവിധാനം സജ്ജമാക്കിയ മിസൈലിനെ ഏതു കാലാവസ്ഥയിലും പ്രവർത്തിപ്പിക്കാൻ സാധിക്കും.
ഐ-ഡെര്‍ബി മിസൈലുകള്‍ നിര്‍മിക്കുന്നത് ഇസ്രയേലിലെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം എന്ന കമ്പനിയാണ്.
തേജസിന് വഹിക്കാന്‍കഴിയുന്ന ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാകും ഐ-ഡെര്‍ബി.
50 കിലോമിറ്റര്‍ റേഞ്ചുള്ളതാണ് ഇപ്പോള്‍ തേജസില്‍ ഘടിപ്പിക്കുന്നതെങ്കിലും 100 കിലോമീറ്റര്‍ വരെ പോകാന്‍ കഴിയുന്ന ഐ-ഡെര്‍ബി മിസൈലുകളും കമ്പനി നിര്‍മിക്കുന്നുണ്ട്. ഇതും തേജസിന് വഹിക്കാന്‍ കഴിയും. ഇതിനനുയോജ്യമായ വിക്ഷേപണികളാണ് ഘടിപ്പിക്കുന്നത്.
ഐ-ഡെര്‍ബിയുടെ വരവ് യുദ്ധരംഗത്ത് തേജസിന് വലിയ കരുത്താണ് നല്‍കുകയെന്ന് ശാസ്ത്രഞ്ജര്‍ വിലയിരുത്തുന്നു.