റായ്‌പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ് സുഖ്മ. നിരവധി ജവാന്മാർക്ക് ഐ.ഇ.ഡി സ്ഫോടനങ്ങളിൽ ജീവൻ നഷ്ടമായ പ്രദേശങ്ങളാണിവ. ഓരോ മീറ്ററിലും കുഴിബോംബ് ഉണ്ടോ എന്ന് പരിശോധിക്കാനാകാതെ ഇവിടെ നടന്നു നീങ്ങാനാകില്ല. വനമേഖലയിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഭീകരാക്രമണം പ്രതീക്ഷിക്കാം.
ഈ സാഹചര്യത്തിലാണ് ഗുമോദി ഗ്രാമത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് അവശനിലയിലായ ഒരു കുട്ടിയെ 231 ബറ്റാലിയനിലെ ജവാന്മാർ കണ്ടെത്തിയത്. കമ്യൂണിസ്റ്റ് ഭീകര ഭീഷണി കാരണം ഗ്രാമീണർക്ക് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഒടുവിൽ ജവാന്മാർ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചു. കുട്ടിയെ മഞ്ചൽ പോലെ കെട്ടിയ സംവിധാനത്തിൽ ഇരുത്തി എട്ടു കിലോമീറ്റർ കാൽനടയായി സി.ആർ.പി.എഫ് ഹെൽത്ത് സെന്ററിൽ എത്തിച്ചു ചികിത്സ നൽകുകയായിരുന്നു. കുട്ടി സുഖം പ്രാപിച്ചു വരുന്നുവെന്ന് സിആർപിഎഫ് അധികൃതർ വ്യക്തമാക്കി.
Chhattisgarh: While patrolling on June 6, troops of 231 battalion CRPF found a severely ill 13-year-old boy in Gumodi village.The troops carried the boy on a cot for 8 km & got him treated in their camp Kondasavli in Sukma.He was found to be suffering from jaundice; is stable now pic.twitter.com/MiFKBss5EY
— ANI (@ANI) June 7, 2019
കുഴിബോംബുണ്ടോ എന്ന് പരിശോധിച്ചു കൊണ്ട് ജവാന്മാർ നടക്കുന്ന വീഡിയോ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതോടെ സിആർപിഎഫ് ജവാന്മാർക്ക് സാമൂഹ്യ മാദ്ധ്യമങ്ങളിൽ അഭിനന്ദന പ്രവാഹങ്ങളാണ്. എന്നാൽ ഇത് തങ്ങളുടെ കടമയാണെന്നും ജനങ്ങളുടെ സേവനത്തിന് സൈനികർ സദാസന്നദ്ധരാണെന്നുമാണ് 231 ബറ്റാലിയന്റെ മറുപടി.