തൃശൂർ: പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാർക്ക് കലാകേരളത്തിന്റെ ബാഷ്പാഞ്ചലി. അതുല്യപ്രതിഭയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് കലാകാരന്മാർ അനുസ്മരിച്ചു. ഭൗദികദേഹം പൊതുദർശനത്തിന് ശേഷം സംസ്കരിച്ചു.
ഇന്നലെ കൊടകരയിലെ സ്വവസതിയിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ പത്ത് മണി മുതൽ കാവിൽ എൻ എസ്എസ് ഹാളിൽ പൊതു ദർശനത്തിന് വച്ചു. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. കലാ കേരളത്തിലെ സുഹൃത്തുകളും സമകാലീനരും ശിഷ്യന്മാരും അദ്ദേഹത്തെ അനുസ്മരിച്ചു.
സംസ്ഥാന സർക്കാർ അദ്ദേഹത്തിന് ഔദ്യോഗികമായ ആദരവ് നൽകി. പൊതു ദർശനത്തിന് ശേഷം ജന്മനാടായ അന്നമനടയിലേക്ക് കൊണ്ടുപോയി. ശേഷം പാമ്പാടി ഐവർ മഠത്തിൽ ആചാരപ്രകാരം സംസ്കരിച്ചു.