ന്യൂഡൽഹി : 150 കിലോമീറ്ററിലേറെ സഞ്ചാര ശേഷിയുള്ള ആകാശ മിസൈലുകൾ വഹിക്കാനാകുന്ന റാഫേൽ യുദ്ധവിമാനങ്ങൾ സെപ്റ്റംബറിൽ ഇന്ത്യയിലെത്തും . ഫ്രാൻസിൽ നടക്കുന്ന കൈമാറ്റ ചടങ്ങിന്റെ ഭാഗമായി ഇന്ത്യൻ പൈലറ്റുമാർ 150 മണിക്കൂർ പരിശീലന പറക്കൽ നടത്തും .
സെപ്റ്റംബറിൽ കൈമാറ്റം നടന്നാലും 2020 മേയിൽ ആയിരിക്കും ഇന്ത്യയിൽ എത്തുക.മിസൈലുകളും,ആണവ പോർമുനകളും വഹിക്കാനാകുന്ന മദ്ധ്യദൂര ബഹുദൗത്യ പോർവിമാനമായ റാഫേലിന്റെ ആദ്യ ബാച്ച് വിന്യസിക്കുന്നത് പാക് അതിർത്തിയോട് ചേർന്ന തന്ത്ര പ്രധാന വ്യോമത്താവളങ്ങളിലാണ് .
ഹരിയാനയിലെ അംബാലയിലാണ് റാഫേലിനായി 220 കോടിയുടെ വിമാനത്താവളമാണ് ഒരുങ്ങുന്നത്.36 യുദ്ധവിമാനങ്ങളിൽ 18 എണ്ണമാണ് അംബാലയിലെ ‘ഗോൾഡൻ ആരോസ്’ എന്നു പേരിടുന്ന ആദ്യ സ്ക്വാഡ്രണിലുണ്ടാകുക.അംബാലയിൽ 14 ഷെൽട്ടറുകൾ,ഹാങ്ങറുകൾ മറ്റ് സംവിധാനങ്ങൾ എന്നിവയാണ് ഒരുക്കുക . അടുത്ത 40-50 വർഷത്തെ ആവശ്യങ്ങൾ മുൻ നിർത്തിയാകും സൗകര്യങ്ങളൊരുക്കുക .
ബാക്കി 18 എണ്ണം സ്ക്വാഡ്രൺ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണു പ്രവർത്തിക്കുക. ഇവിടെയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി തുടങ്ങി.ഇന്ത്യയുടെ റാഫേൽ ഇടപാടില്‍ ആശങ്കയുണ്ടെന്ന് നേരത്തെ തന്നെ പാകിസ്ഥാന്‍ പ്രതികരിച്ചിരുന്നു.
ആറ് എയർ ടു എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളവയാണ് റാഫേൽ പോർ വിമാനങ്ങൾ.വായുവിൽ നിന്ന് വായുവിലേക്കും,കരയിലേക്കും ആക്രമണം നടത്താൻ കഴിവുണ്ട്.
ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനുള്ള ശേഷിയും റാഫേലിന്റെൻ പ്രത്യേകതയാണ്.മാത്രമല്ല ലക്ഷ്യങ്ങൾ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രങ്ങൾ ഉണ്ടാക്കാനും സാധിക്കും.
ഉടൻ ഉപയോഗിക്കാവുന്ന വിധത്തിലായിരിക്കും ഫ്രഞ്ച് കമ്പനി ഇത് ഇന്ത്യക്ക് കൈമാറുക. ദൃശ്യ പരിധിക്കപ്പുറം ഉപയോഗിക്കാവുന്ന മീറ്റിയോർ മിസൈൽ, ഇസ്രായേലിന്റെ ഡിസ്പ്ലേ സംവിധാനത്തോടെയുള്ള ഹെൽമെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിമാനത്തിലുണ്ടാകും
2016-ലാണ് ഇന്ത്യ, ഫ്രാന്‍സില്‍നിന്ന് റാഫേൽ പോര്‍വിമാനങ്ങള്‍ നേരിട്ടുവാങ്ങാനുള്ള കരാറില്‍ ഒപ്പുവച്ചത്. 150 കിലോമീറ്ററിലേറെ സഞ്ചാര ശേഷിയുള്ള ആകാശ മിസൈലുകൾ വഹിക്കാനാകുന്ന റാഫേൽ ഇന്ത്യൻ വ്യോമസേനക്ക് മുതൽ കൂട്ടാകും.
ആറ് എയർ ടു എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളവയാണ് റാഫേൽ പോർ വിമാനങ്ങൾ.വായുവിൽ നിന്ന് വായുവിലേക്കും,കരയിലേക്കും ആക്രമണം നടത്താൻ കഴിവുണ്ട്.
ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനുള്ള ശേഷിയും റാഫേലിന്റെൻ പ്രത്യേകതയാണ്.മാത്രമല്ല ലക്ഷ്യങ്ങൾ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രങ്ങൾ ഉണ്ടാക്കാനും സാധിക്കും.