ന്യൂഡൽഹി : ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള വിമാന വാഹിനി കപ്പലായ ഐ എൻ എസ് വിരാട് ഓർമ്മകളിലേയ്‌ക്ക് മറയുന്നു . 30 വർഷത്തെ സേവനത്തിനു ശേഷം കപ്പൽ പൊളിക്കാൻ സർക്കാർ തീരുമാനിച്ചു . നിർത്തിയിട്ടിരിക്കുകയാണെങ്കിൽ പോലും കപ്പലിന്റെ ദൈനം ദിന ചെലവുകൾ വർദ്ധിച്ചതോടെയാണ് വിരാട് പൊളിക്കാൻ സർക്കാർ തീരുമാനിച്ചത് .
നാവികസേനയുമായി ആലോചിച്ച ശേഷമാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടത് . യു കെ റോയൽ നേവിയ്‌ക്കായി നിർമ്മിച്ച എച്ച് എം എസ് ഹോർമസ് 1986 ൽ ഇന്ത്യക്ക് കൈമാറിയതോടെയാണ് ഐ എൻ എസ് വിരാടായത് . പിന്നീട് ഇന്ത്യൻ നാവികസേനയുടെ തേരോട്ടങ്ങളിൽ ഐ എൻ എസ് വിരാട് അവിഭാജ്യ ഘടകമായി മാറി . 1988 ൽ ശ്രീലങ്കയിൽ നടന്ന നാവികസേന ഓപ്പറേഷനിലും , 1999 ൽ കാർഗിൽ വാർ എന്നിവയിലും വിരാട് പങ്കാളിയായി .
മഹാരാഷ്‌ട്ര, ആന്ധ്ര സംസ്ഥാന സർക്കാരുകൾ വിരാടിനെ മ്യൂസിയമാക്കി മാറ്റാൻ ആലോചിച്ചുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല . 30 സീഹാരിയർ എയർക്രാഫ്‌റ്റുകളുമായി സഞ്ചരിക്കാനുള്ള ശേഷി വിരാടിനുണ്ട്. നൂറ്റമ്പതോളം ഓഫിസർമാരും ആയിരത്തിയഞ്ഞൂറോളം നാവികരും വിരാടിലുണ്ടായിരുന്നു . 227 മീറ്ററായിരുന്നു ഈ കപ്പലിന്റെ നീളം.
സീ ഹാരിയേര്‍സ്, വൈറ്റ് ടൈഗേഴ്സ്, സീ കിങ് 42ബി, സീ കിങ് 42സി, ചേതക് ഹെലികോപ്ടറുകള്‍ എന്നിവയാണ് വിരാട് വഹിച്ചിരുന്നത്