ന്യൂഡല്‍ഹി:പ്രതിരോധ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ പുതിയ കാല്‍വയ്പ്പുമായി ഇന്ത്യ. വിവിധ രാജ്യങ്ങളിലെ പ്രതിരോധ വിഭാഗങ്ങള്‍ക്ക് ആയുധങ്ങളും അനുബന്ധ ഉല്‍പന്നങ്ങളും നിര്‍മ്മിച്ചു നല്‍കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2024-2025 ആകുമ്പോള്‍ 35,000 കോടി രൂപയുടെ കയറ്റുമതി എന്ന ലക്ഷ്യം നേടുമെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി അജയ് കുമാര്‍ പറഞ്ഞു. പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ മുന്നേറ്റം നടത്താന്‍ പ്രതിരോധ മന്ത്രാലയവും മുന്നോട്ടു വന്നിട്ടുണ്ട്. ഇതിനായി സ്വകാര്യമേഖലയെയും പങ്കാളികളാക്കും. 10,700 കോടി രൂപയുടെ ആയുധങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
അന്‍പതോളം രാജ്യങ്ങള്‍ ഇതിനോടകം ആയുധങ്ങള്‍ വാങ്ങാന്‍ സന്നദ അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളുടെ പ്രതിരോധ അറ്റഷെകള്‍ക്ക് (നയതന്ത്രകാര്യാലയ വിദഗ്ധന്‍) ഇന്ത്യയുടെ ആയുധ നിര്‍മ്മാണ വൈദഗ്ധ്യം മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. അറ്റഷെകളായിരിക്കും ഇന്ത്യയുടെ ശേഷിയെപ്പറ്റി അവരുടെ രാജ്യങ്ങളിലെ പ്രതിരോധ വകുപ്പുകള്‍ക്കു ബോധ്യപ്പെടുത്തുക. കഴിഞ്ഞ വര്‍ഷം അയുധങ്ങളെ പറ്റി വിവിധ രാജ്യങ്ങളിലെ പ്രതിരോധ അറ്റഷെകളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നു ആയുധ നിര്‍മ്മാണ വ്യവസായം, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ വകുപ്പ് എന്നി മേഖലകളിലുമായി അറ്റഷെകള്‍ ചര്‍ച്ച നടത്തി. അറ്റഷെമാരോട് തങ്ങളുടെ ആവശ്യങ്ങളുടെ വിശദമായ രൂപരേഖ ഞയറാഴ്‌ച്ചയ്‌ക്കു മുന്‍പ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓരോ രാജ്യങ്ങളിലെയും അറ്റഷെയ്‌ക്ക് ഇന്ത്യയുടെ ആയുധ നിര്‍മ്മാണമികവിനെപ്പറ്റിയുളള വിവരങ്ങള്‍ എത്തിക്കാനായി 50,000 ഡോളര്‍ വരെയായിരിക്കും പ്രതിവര്‍ഷം നല്‍കുക. വിവിധരാജ്യങ്ങളിലെ പൊതുമേഖല, സ്വകാര്യമേഖലകളില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആയുധങ്ങളുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ് പണം ഉപയോഗിക്കേണ്ടത്. പഠനക്കളരികള്‍, സെമിനാറുകള്‍, എക്‌സിബിഷനുകള്‍ എന്നിവയിലൂടെയുളള പ്രചരണങ്ങള്‍ക്കും പണം ഉപയോഗിക്കാവുന്നതാണ്.
ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളെ എ, ബി, സി എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുമെന്നു കരുത്തുന്ന രാജ്യങ്ങളെ എ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ബഹറൈന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യു.എ.ഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയിലുണ്ട്. ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയെ മുന്നിലെത്തിക്കാനുളള കുതിച്ചു ചാട്ടമാണ് പുതിയ പദ്ധതികള്‍