കോട്ടയം : വാഹന പരിശോധനയ്ക്കിടെ അർബുദബാധിതനായ യുവാവിന് പൊലീസിന്റെ ക്രൂര മർദ്ദനം.കോട്ടയം പാലാ സ്വദേശി അഖിൽ ബോസിനാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. ചെവിക്കു സമീപത്തെ എല്ലിനു പൊട്ടലേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
വാഹന പരിശോധനയ്ക്കിടെയാണ് കോട്ടയം പാലാ സ്വദേശിയായ അഖിൽ ബോസിന് പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയാകേണ്ടി വന്നത്. മദ്യപിച്ചു വാഹനമോടിച്ചു എന്ന കാരണം പറഞ്ഞാണ് ഓട്ടോ ഡ്രൈവറായ അഖിലിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത്.ഇവിടെ വെച്ചു പോലീസ് ക്രൂരമായി മർദിച്ചു എന്നാണ് അനൂപിന്റെ ബന്ധുക്കളുടെ ആരോപണം.
അഖിലിന്റെ മുഖത്ത് ചെവിക്കു സമീപത്തെ എല്ലിന് പൊട്ടലുണ്ട്. ഇയാളിപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. മദ്യപിച്ചിട്ടില്ല എന്ന് പല തവണ പോലീസിനോട് പറഞ്ഞെങ്കിലും അവർ അത് കേൾക്കാൻ തയ്യാറായില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. അസുഖ വിവരവും പോലീസിനോട് അനൂപ് പറഞ്ഞിരുന്നു.ഇതു വൈദ്യ പരിശോധനയ്ക്ക് വിധേയമാകാം എന്ന് അറിയിച്ചു എങ്കിലും പോലീസ് തയ്യാറായില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.