ദായേഷിന്റെ ആശയങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് 35 കാരനായ ഹസൻ സുരക്ഷാ സേനയുടെ പിടിയിലായത്. ദേശീയ സുരക്ഷാ നിർവഹണത്തിന്റെ ഭാഗമായാണ് ഇയാൾക്ക് അബുദാബി കോടതി ശിക്ഷ വിധിച്ചത്. 20 ലക്ഷം ദിർഹം പിഴയും ചുമത്തി. ഇയാളിൽ നിന്ന് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ലാപ് ടോപ്പ്, ക്യാമറ എന്നിവ കണ്ടെടുത്തിരുന്നു. ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിച്ച ഇയാളുടെ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകളും നീക്കം ചെയ്തു. കോടതി വ്യവഹാരത്തിന്റെ ചിലവും ഇയാൾ വഹിക്കണം. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇയാളെ നാട് കടത്തും