മോസ്കോ: റഷ്യയുടെ വനമേഖലകളിലെ കാട്ടുതീ വന്‍ അപകടങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്നതായി വിവരം. കഴിഞ്ഞ 24 മണിക്കൂറില്‍ 53 സ്ഥലങ്ങളില്‍ തീപടര്‍ന്നു. റഷ്യയുടെ വനസംരക്ഷണ സേനയാണ് വിവരം നല്‍കിയത്. 53 സ്ഥലങ്ങളിലായി 61,211 ഹെക്ടര്‍ സ്ഥലമാണ് അഗ്നിക്കിരയായത്.
പ്രസിദ്ധമായ സൈബീരിയൻ കാടുകളിലാണ് കഴിഞ്ഞ ജൂലൈ മുതൽ കാട്ടു തീ പടർന്ന് പിടിച്ചത്. ഇതായിരുന്നു തുടക്കം. കാട്ടുതീ പ്രശ്നം അനിയന്ത്രിതമായതോടെ 7 സ്ഥലങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
തീകെടുത്താന്‍ വാഹനങ്ങള്‍ക്ക് സാധിക്കാത്തിടത്തു ഹെലികോപ്റററുകളും വ്യോമസേനാ വിമാനങ്ങളും യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്.