പാരിസ്: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയതിന് വെയ്റ്ററെ കസ്റ്റമര്‍ വെടിവെച്ചു കൊന്നു. പാരിസിലാണ് ദാരുണ സംഭവം. ഓര്‍ഡര്‍ ചെയ്ത സാന്‍വിച്ച് എത്താന്‍ വൈകിയതിനെത്തുടര്‍ന്നാണ് 28 കാരനായ വെയ്റ്ററിനെ വെടിവെച്ചുകൊലപ്പെടുത്തിയത്. ഹോട്ടൽ ജീവനക്കാർ ശ്രമിച്ചെങ്കിലും സഹപ്രവർത്തകനെ രക്ഷിക്കാനായില്ല.
അസ്വസ്ഥമായി റെസ്റ്റോറെന്റിലേക്ക് കയറിവന്നയാൾ ആകെ ദേഷ്യത്തിലായിരുന്നു .ഓർഡർ ചെയ്ത സാന്‍വിച്ചിനായി പലതവണ അയാൾ വിളിച്ചുകൂവിയെന്നും ജീവനക്കാർ പറഞ്ഞു . തുടർന്നാണ് സാൻവിച്ചുമായി വെയ്റ്റർ എത്തിയത് .വലിയശബ്ദത്തിൽ ചീത്തവിളിച്ചുകൊണ്ടു അയാളെ തള്ളിയിട്ട ശേഷം വെടിവയ്ക്കുകയായിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ പൊലീസിന് മൊഴി നൽകി
പോലീസ് അന്വേഷണത്തിൽ വെടിവച്ചയാൾ ലഹരിക്കടിമയാണെന്നു കണ്ടെത്തിയിട്ടുണ്ട് . സംഭവസ്ഥലത്ത് ലഹരി വില്‍പ്പനയുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് .