ദോഹ: ഇന്ത്യയുടെ ചുണക്കുട്ടികൾ തീരുമാനിച്ചിറങ്ങി ,അനായാസം എന്ന് ഖത്തർ കരുതിയ വിജയം ഗോള്‍രഹിത സമനിലയാക്കിമാറ്റി . ആതിഥേയരുടെ അസാമാന്യ കരുത്തിനെ നിശ്ചയദാർഢ്യത്തിന്റെ ചിറതീർത്താണ് ഇന്ത്യ തടഞ്ഞത്. ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഗുര്‍പ്രീത് സിംഗിന്റെ ചോരാത്ത കൈകളാണ് ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ ഇന്ത്യ പിടിച്ചുകെട്ടിയത്.
ഒരു സമനിലപോലും വിജയത്തിന് തുല്യമായി കണ്ടാണ് ഇന്ത്യ രണ്ടാം മത്സരത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ ജയം തോൽവിയിലേക്ക് വഴിമാറിയതിന്റെ എല്ലാ ക്ഷീണവും തീർക്കുന്ന പ്രതിരോധമാണ് ഗുർപ്രീതിന്റെ നേതൃത്വത്തിൽ ഇന്ത്യ നടത്തിയത് .ഇതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ സ്റ്റിമാച്ചിന്‍റെ പടയ്‌ക്കായി.
സുനില്‍ ഛേത്രിയില്ലാതെ ഇറങ്ങിയ ഇന്ത്യ ആദ്യ ഇലവനില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന് അവസരം നല്‍കി. ശ്രദ്ധേയമായ നീക്കങ്ങളോടെ സഹല്‍ ഗാലറിയില്‍ മലയാളി ആരാധകരെ ത്രസിപ്പിച്ചപ്പോള്‍ ഗുര്‍പ്രീതിന്‍റെ കൈകളാണ് ഇന്ത്യയുടെ ജീവന്‍ നിലനിര്‍ത്തിയത്. 27 ഷോട്ടുകളുതിര്‍ത്ത ഖത്തറിനു ഒന്ന് പോലും ഗോളാക്കാൻ ഗുര്‍പ്രീത് അനുവദിച്ചില്ല.
ഛേത്രിയില്ലാത്ത മുന്നേറ്റനിര കാര്യമായ ആക്രമണം പുറത്തെടുക്കാഞ്ഞത് ഒരു വിധത്തിൽ പറഞ്ഞാൽ രക്ഷയായി. പ്രതിരോധത്തിൽ ഉന്നലാണ് സ്റ്റിമാച്ചിന്‍റെ ലക്ഷ്യം എന്ന് ഉറപ്പിക്കുന്നതായിരുന്നു ഓരോ നീക്കങ്ങളും . ഛേത്രിയെ ഇറക്കിയിരുന്നെങ്കിൽ അത് ഗോൾ മുഖത്തേയ്‌ക്കുള്ള ആക്രമണമാകുമായിരുന്നു .മാത്രമല്ല ഖത്തറിന്റെ മൃഗീയ വീര്യം ഛേത്രിയെ കേന്ദ്രീകരിച്ചാൽ അത് പരിക്കിനു സാധ്യത കൂട്ടുമായിരുന്നു.
ഉദാന്ത സിംഗിന്‍റെ ചില നീക്കങ്ങൾ മാത്രമാണ് ഖത്തര്‍ ഗോള്‍മുഖത്തേക്ക് നടന്നത് . അവസാന നിമിഷങ്ങളിൽ ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിനെ പരീക്ഷിച്ചെങ്കിലും വല ചലിപ്പിക്കാനുള്ള ആസൂത്രിത നീക്കം.