ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ ലഭിച്ച് ഉപഹാരങ്ങൾ ലേലത്തിന് വച്ചു. രാജയത്തിനകത്തുനിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുമ്പോഴും ലഭിച്ച ഉപഹാരങ്ങളാണ് ലേലം ചെയ്യുന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയാണ് ട്വീറ്റിലൂടെ വിവരം അറിയിച്ചത്.
സെപ്റ്റമബ്ർ 14 മുതൽ ഒക്ടോബർ 3 വരെയാണ് ലേലം നടക്കുക. ഇന്ത്യഗേറ്റിനു സമീപം എൻ.ജി.എം.എ ഹോളിലാണ് ലേലം നടക്കുന്നത്. 2772 ഉപഹാരങ്ങളാണ് ലേലത്തിൽ വച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വില 200 രൂപയും ഉയർന്ന വില രണ്ട് ലക്ഷത്തിനു മുകളിലുമാണ്.
576 ഷോളുകളും 964 അംഗവസ്ത്രവും നിരവധി പ്രതിമകളും മൊമന്റോകളും ലേലം ചെയ്യുന്നതിൽ ഉൾപ്പെടുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ മോദി കിട്ടുന്ന ഉപഹാരങ്ങൾ ലേലം ചെയ്ത് തുക സർക്കാർ അക്കൗണ്ടിൽ വരവു വെയ്ക്കുകയായിരുന്നു പതിവ്. പ്രധാനമന്ത്രിയായപ്പോഴും ആ പതിവ് തന്നെയാണ് തുടരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും ലേലം നടന്നിരുന്നു.