ലണ്ടൻ : സീസണിലെ രണ്ടാം ജയം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡും ,തകർപ്പൻ ജയത്തോടെ ചെൽസിയും പ്രീമിയർ ലീഗിലെ 5 -)൦ റൗണ്ട് മത്സരങ്ങളിൽ പോയിന്റ് ഉയർത്തി .ഇതിനിടെ ഒന്നാം സ്ഥാനക്കാരായി തുടരുന്ന ഗണ്ണേഴ്‌സ് ഉശിരൻ ജയമാണ് ന്യൂകാസിലിനെതിരെ നേടിയത് .
ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോല്‍പിച്ചത്. എട്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു റാഷ്‌ഫോര്‍ഡിന്‍റെ ഏക ഗോള്‍. മറ്റൊരു മത്സരത്തില്‍ താമി അബ്രഹാമിന്‍റെ ഹാട്രിക്കില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വോള്‍വ്‌സിനെ ചെല്‍സി തുരത്തി .34, 41, 55 മിനി റ്റുകളിലാണ് താമി ഗോൾ നേടിയത് .ഇതിനിടെ 69-ാം മിനുറ്റില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയും താമി ടീമിനെ ഞെട്ടിച്ചു .നീലപ്പടക്കുവേണ്ടി ടൊമോരിയും(31) മൗണ്ടുമാണ്(90+6) മറ്റ് ഗോളുകള്‍ നേടിയത്.
85-ാം മിനീറ്റില്‍ പാട്രിക്കിലൂടെയായിരുന്നു വോള്‍വ്‌സിന്‍റെ സ്വന്തം ഗോള്‍ പിറന്നത്.ജയത്തോടെ എട്ട് പോയിന്‍റുമായി ചെല്‍സി ആറാം സ്ഥാനത്താണ് . ന്യൂകാസിലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ പോയിന്‍റ് പട്ടികയില്‍ ലീഡുയര്‍ത്തിയത് .ആന്‍ഫീല്‍ഡില്‍ ആദ്യ പകുതിയില്‍ ഏഴാം മിനുറ്റില്‍ ജെട്രോ വില്യംസിലൂടെ ന്യൂകാസിലാണ് ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിക്കു മുന്നേ 2-1ന് ലിവര്‍പൂള്‍ ലീഡു തിരിച്ചുപിടിച്ചു.
സാദിയോ മാനെയാണ് 28, 40 മിനിറ്റുകളില്‍ ഗോളുകള്‍ നേടിയത് . രണ്ടാം പകുതിയുടെ 72-ാം മിനുറ്റില്‍ മുഹമ്മദ് സലാ ലിവര്‍പൂളിന്‍റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി(3 -0 ). ഫിര്‍മിനോയുടെ പാസ്സാണ് നിന്നായിരുന്നു സലാ ഗോളാക്കിയത് .
കളിച്ച അഞ്ചിലും ജയിച്ച ലിവര്‍പൂളിന് 15 പോയിന്‍റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് നാല് കളികളില്‍ നിന്ന് 10 പോയിന്‍റുണ്ട് . അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്‍റുമായി യുണൈറ്റഡ് നാലാം സ്ഥാനത്തെത്തി. ലെസ്റ്ററാണ് തൊട്ടുപിന്നില്‍.അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ന്യൂകാസില്‍ 16-ാം സ്ഥാനത്താണ്.