ഓവല്‍: ആഷസ് അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 313 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ജാക്ക് ലീച്ചും(5), ജോഫ്ര ആര്‍ച്ചറും(3) ആണ് ക്രീസില്‍. ഇംഗ്ലണ്ടിനാകെ 382 റണ്‍സ് ലീഡുണ്ട്. അര്‍ധ സെഞ്ച്വറി നേടിയ ജോ ഡെന്‍ലിയും(94) ബെന്‍ സ്റ്റോക്‌സുമാണ്(67) ഇംഗ്ലണ്ടിന് മികച്ച ലീഡ് നേടിക്കൊടുത്തത്.രണ്ടു ദിവസം ബാക്കി നിൽക്കെ ലീഡ് 450 എത്തിച്ചു ഓസീസിനെ എറിഞ്ഞുവീഴ്‌ത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് .
വിക്കറ്റ് നഷ്ടമാകാതെ ഒന്‍പത് റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയത്. റോറി ബേണ്‍സ്(20), ജോ റൂട്ട്(21) എന്നിവര്‍ക്ക് പക്ഷേ തിളങ്ങാനായില്ല. എന്നാല്‍ ജോ ഡെന്‍ലിയും ബെന്‍ സ്റ്റോക്‌സും മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേർത്ത 127 റണ്‍സ് ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസമാണ് നൽകിയത് .സിഡിലിന്റെ പന്തിൽ സ്മിത്ത് പിടിച്ചാണ് ഡെൻലി സെഞ്ച്വറിക്കു വെറും ആര് റൺസ് അകലെ പുറത്തായത് .
ലയണിന്റെ പന്തിൽ ബൗൾഡ് ആയാണ് സ്റ്റോക്സ് മടങ്ങിയത് .ഇരുവരും പുറത്തായശേഷമെത്തിയ ജോണി ബെയര്‍സ്റ്റോയും(14) വേഗം മടങ്ങിയപ്പോള്‍ ഒരു വശത്തു 47 റൺസെടുത്തു ജോസ് ബട്‌ലര്‍ ലീഡുയർത്തി.ബട്ട്ലറെ സിഡ്‌ഡിൽ ലാബുഷാനെയുടെ കയ്യിലെത്തിച്ചു .സാം കറന്‍ 17ഉം ക്രിസ്‌വോക്‌സ് ആറ് റണ്‍സെടുത്തും മടങ്ങി. ഓസീസിനായി ലിയോണ്‍ മൂന്നും സിഡിലും മാര്‍ഷും രണ്ട് വിക്കറ്റ് വീതവും നേടി.
അവസാന ടെസ്റ്റിൽ ഓസ്‌ട്രേലിയയെ 225 റണ്‍സിന് പുറത്താക്കി നിര്‍ണായകമായ 69 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‍സ് ലീഡ് സ്വന്തമാക്കിയിരുന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സിലെ മികച്ച സ്കോർ വിജയപ്രതീക്ഷ നൽകിക്കഴിഞ്ഞു . ജോഫ്ര ആര്‍ച്ചറുടെ 6 വിക്കറ്റുകളെടുത്ത മിന്നും പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്.
സീരിസിലെ തകര്‍പ്പന്‍ ഫോം തുടര്‍ന്ന സ്മിത്ത് 80 റണ്‍സെടുത്ത് പുറത്തായി. ഒരു ടീമിനെതിരെ തുടർച്ചയായി 10 ഇന്നിഗ്‌സുകളിൽ അൻപതിലേറെ റൺസുകൾ എടുക്കുന്ന ആദ്യതാരം എന്ന റെക്കോർഡും സ്മിത്ത് നേടി .ഇതിനുമുൻപ് 9 ഇന്നിംഗ്‌സുകളിൽ തുടർച്ചയായി ഈ നേട്ടം ആവർത്തിച്ചത് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ് ആയിരുന്നു .