കവിഞ്ഞ ദിവസം വിപണയിലെത്തിയ മാരുതിയുടെ ചെറു ഹാഷ് ബാക്ക് എസ് പ്രസോയെ നേരിടാൻ മുഖം മിനുക്കി റെനോ ക്വിഡ്. പഴയ ക്വിഡിൽ നിന്ന് നിരവധി മാറ്റങ്ങളാണ് പുതിയ ക്വിഡിനുള്ളത്. ക്വിഡ് ഫേസ് ലിഫ്റ്റ് എന്നാണ് പുതിയ വാഹനത്തിന്റെ വിളിപ്പേര്.
ടാറ്റ ഹാരിയറിലും എംജി ഹെക്ടറിലും കണ്ടിരിക്കുന്ന സ് പ്ലിറ്റ് ഹെഡ് ലൈറ്റാണ് പ്രധാന മാറ്റം. ഒപ്പം എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, പുതിയ ബമ്പര്‍ എന്നിവ പുതിയ ക്വിഡിനെ കൂടുതൽ മനോഹരമാക്കുന്നു. പഴയ മോഡലിലെ ഹെഡ് ലാമ്പിന്റെ സ്ഥാനത്താണ് ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതിനൊപ്പം ടേണിംഗ് ഇൻഡിക്കേറ്ററും ഘടിപ്പിച്ചിരിക്കുന്നു. മുൻ വശത്തെ ഗ്രില്ലിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
വശങ്ങളിലും പിൻവശത്തും കാര്യമായ മാറ്റങ്ങളൊന്നുമില്ല. സി -ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പും പുതിയ ഡിസൈനിലുള്ള ബമ്പറുമാണ് പിൻവശത്തെ മാറ്റങ്ങൾ. 14 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിനുള്ളത്. മുൻപ് ഇത് 13 ഇഞ്ചായിരുന്നു.
വാഹനത്തിനുള്ളിലും നിരവധി മാറ്റങ്ങളാണ് കമ്പനി കൊമ്ടുവന്നിരിക്കുന്നത്. റെനോ ട്രൈബറിൽ ഉപയോഗിച്ചിരിക്കുന്ന വലിപ്പമേറിയ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റമാണ് ക്വിഡിനു ഉപയോഗിച്ചിരിക്കുന്നത്. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഇൻഫോടെയ്മെന്റ് സിസ്റ്റം. ഇതിൽ ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ തുടങ്ങിയവ ഉപയോഗിക്കാനാവും.
ഗ്ലൗബോക്സിന് മുകളിലുണ്ടായിരുന്ന സ്റ്റോറേജ് സ്പേസ് പുതിയ ക്വിഡിലില്ല. പകരം ആ സ്ഥാനത്ത് പാസഞ്ചർ എയർബാഗ് ഉൾപ്പെടുത്തിയിരിക്കുന്നു. ആർ.എക്സ്.ടി, ക്ലൈംബർ വേരിയെന്റുകളിൽ മാത്രമാണ് പാസഞ്ചർ എയർബാഗുള്ളത്. മീറ്റർ കൺസോളിലും വലിയ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. പഴയതിന് സമാനമായ ഡിജിറ്റൽ മീറ്ററാണെങ്കിലും അതിന്റെ ഡിസൈൻ പുതിയ രീതിയിലുള്ളതാണ്.
ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ്, സ്പീഡ് അലെര്‍ട്ട് സംവിധാനം, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങി സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകുന്ന ഒട്ടേറെ ഫീച്ചറുകളും പുതിയ ക്വിഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പഴയ ക്വിഡിൽ ഉപയോഗിച്ചിരിക്കുന്ന അതേ 8.0, 1.0 ലിറ്റർ എൻജിനുകളാണ് പുതിയ വാഹനത്തിലുമുള്ളത്. പുതിയ ക്വിഡ് ബിഎസ് IV എൻജിനോടുകൂടിയതാണ്. 2.83 ലക്ഷം മുതൽ 4.85 ലക്ഷം വരെയാണ് വാഹനത്തിന്റെ അടിസ്ഥാന വില. ഇപ്പോൾ ബുക്കിംഗ് ആരംഭിച്ച ക്വിഡ് ഫെയ്സ് ലിഫ്റ്റ് ഉടൻ വിപണിയിലെത്തും.