ഒക്ടോബർ 15ന് മുൻപ് സാലിക് രജിസ്ട്രേഷൻ പിഴയില്ലാതെ പൂർത്തിയാക്കാൻ അബുദാബി ഗതാഗത വകുപ്പ് വാഹന ഉപയോക്താക്കൾക്ക് ശക്തമായ ബോധവത്കരണമാണ് നൽകിവരുന്നത്.ഒക്ടോബർ 15 മുതൽ അബുദാബി നിരത്തുകളിൽ നിലവിൽ വരുന്ന ടോൾ സംവിധാനത്തിൽ
പണമടക്കാതെ കടന്നാൽ വാഹന രജിസ്ട്രേഷൻ പുതുക്കാൻ കഴിയില്ല. ടോൾ നിരക്കും നിയമലംഘനത്തിന്റെ പിഴയും അടച്ചുതീർത്താൽ മാത്രമേ പിന്നീട് വാഹന രജിസ്ട്രേഷൻ നടക്കുകയുള്ളൂ. സ്മാർട്ട് സ്കാനിംഗ് സംവിധാനത്തിലൂടെ വാഹനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനാൽ രജിസ്ട്രേഷൻ നടത്താത്ത വാഹനം ടോൾ കടന്നാൽ പിടി വീഴും. ഓരോ വർഷവും വാഹന രജിസ്ട്രേഷൻ പുതുക്കേണ്ടതിനാൽ ടോൾ നിരക്ക് നൽകാതെ വാഹനമോടിച്ചാൽ വലിയ പിഴയാവും നിയമ ലംഘകർക്ക് ലഭിക്കുക. അബുദാബി ഷെയ്ഖ് ഖലീഫ ബിൻ സായിദ് പാലം, ഷെയ്ഖ് സായിദ് പാലം, മുസഫ പാലം, അൽ മഖ്ത പാലം എന്നിവിടങ്ങളിലാണ് ഒക്ടോബർ പകുതിയോടെ സാലിക് നിലവിൽ വരിക. അബുദാബി വാഹനങ്ങൾക്ക് സാലിക് രജിസ്ട്രേഷൻ സൗജന്യമാണ്. മറ്റ് എമിറേറ്റുകളിലെ വാഹനങ്ങൾക്ക് 100 ദിർഹം ഈടാക്കുമെങ്കിലും 50 ദിർഹം അക്കൗണ്ടിൽ ലഭിക്കും. ഒക്ടോബർ 15ന് ശേഷം രജിസ്റ്റർ ചെയ്യുന്ന അബുദാബി വാഹനങ്ങൾക്ക് 100 ദിർഹമാണ് പിഴ.