നവരാത്രിയോടനുബന്ധിച്ചു വിജയദശമി ദിനത്തില്‍ സൗദി അറേബ്യയിലെ റിയാദില്‍ ‘ഇന്റർനാഷണൽ ഇന്ത്യൻ കൾച്ചറൽ ഫോറത്തിന്റെ (IICF) ആഭിമുഖ്യത്തിൽ ഒത്തുകൂടിയ നിറഞ്ഞ സദസിന് മുന്നിൽ പ്രമുഖ സംഗീതജ്ഞൻ ശ്രീ മുഖത്തല ശിവജിയുടെ നേതൃത്വത്തില്‍ കര്‍ണാടക സംഗീത കച്ചേരി അരങ്ങേറി. ശ്രീ ശങ്കര്‍ കേശവന് (ശങ്കര്‍K7) മൃദംഗവും ശ്രീ രവിശങ്കര്‍ ഹാര്‍മോണിയവും വായിച്ചു.
ഗണപതി സ്തുതിയില്‍ തുടങ്ങി കേട്ടുപതിഞ്ഞ ഹിമാഗിരിതനയേ എന്ന ശുദ്ധ ധന്യാസി രാഗത്തിലുള്ള കീര്‍ത്തനവും അന്നപൂര്ന്നെവിശാലാക്ഷി എന്ന ശ്യാമ രാഗത്തിലെ ദീക്ഷിത കൃതിയും ആലപിച്ചപ്പോള്‍ നഗുമോ എന്ന ആഭേരി രാഗത്തിലുള്ള ത്യാഗരാജ കൃതി തനിയാവർത്തനസഹിതം നിറഞ്ഞ സദസ്സിനുമുന്നില്‍ അവതരിപ്പിക്കപ്പെട്ടു. 17 വര്‍ഷത്തിനുശേഷമാണ് കച്ചേരിക്കായി താന്‍ മൃദംഗം വായിച്ചതെന്ന് ആസ്വാദകരെ വിസ്മയിപ്പിക്കുംവിധം തനിയാവര്‍ത്തനം വായിച്ച ശങ്കര്‍ കേശവന് പറഞ്ഞു.
റിയാദില്‍ HSBC ബാങ്കില്‍ ഉദ്യോഗസ്ഥനാണ് ശ്രീ ശങ്കര്‍ കേശവന്. വയലിനു പകരമായി ഹാര്‍മോണിയം കൊണ്ട് മനോഹരമായി അകമ്പടി ചേര്‍ത്ത ചെന്നൈ സ്വദേശിയായ രവിശങ്കറും റിയാദിലെ ഒരു സ്വകാര്യ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്കുട്ടികളെ പങ്കാളികളാക്കി ‘ആകാശരൂപിണി..’ എന്ന സിനിമ ഗാനവും മറ്റു ജനകീയ ഗാനങ്ങളും ആലപിച്ചുകൊണ്ട് ആസ്വാദകരെ കയ്യിലെടുക്കാനും ശ്രീ ശിവജിയുടെ ആലാപന സൗകുമാര്യം കൊണ്ട് സാധിച്ചു.
ശ്രീ പ്രദീപ് മേനോന് മുഖ്യാതിഥിയെ പൊന്നാടയണിയിച്ചു ആദരിച്ചപ്പോള്‍ ശ്രീ മഹാദേവ അയ്യര്‍ കലാകാരന്മാര്ക്ക് മൊമെന്റോ നല്കി ആദരിച്ചു
ശ്രീ ബിജു മുല്ലശ്ശേരി, ശ്രീ കൊച്ചുകൃഷ്ണന്‍ കാറല്‍മണ്ണ, ശ്രീ ഉണ്ണികൃഷ്ണന് കൊയിപ്പള്ളില്‍, മനോജ് നായര്‍ ഒറ്റപ്പാലം, ശ്രീ രഞ്ജിത്ത് എസ ആര്, എന്നിവര്‍ നേതൃത്വം നല്കി. ശ്രീമതി സരിത ഉണ്ണികൃഷ്ണന് അവതാരകയായിരുന്നു
.