കൊച്ചി ; ബംഗളൂരുവിൽ നിന്ന് പുറപ്പെടാനിരുന്ന കെ എസ് ആർ ടി സി സ്കാനിയ ബസ് വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യാത്രക്കാരെ ഇറക്കിവിട്ട് ഫിനാൻസ് കമ്പനി പിടിച്ചെടുത്തു . കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയ്ക്ക് പുറപ്പെടേണ്ടിയിരുന്ന ബസാണ് ഫിനാൻസ് കമ്പനി പിടിച്ചെടുത്തത് .
ബസ് കാത്ത് സ്റ്റോപ്പുകളില്‍ നിന്നിരുന്ന യാത്രക്കാര്‍ക്ക് ഒന്നര മണിക്കൂറിനു ശേഷമാണ് ബസ് ക്യാന്‍സല്‍ ചെയ്ത സന്ദേശം ലഭിക്കുന്നത് . സാധാരണ നിലയില്‍ അത്യാവശ്യ സാഹചര്യത്തില്‍ ബസ് റദ്ദാക്കേണ്ടി വന്നാല്‍ പകരം സര്‍വീസ് ഏര്‍പ്പെടുത്തണമെന്നിരിക്കെ നടപടികളൊന്നും കെ എസ് ആർ ടി സിയുടെ ഭാഗത്ത് നിന്നുണ്ടായില്ല .
യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് എറണാകുളം വരെ ഡീലക്സ് സര്‍വീസ് ഏര്‍പ്പെടുത്താമെന്ന് അറിയിച്ചെങ്കിലും പലരും അത് തെരഞ്ഞെടുക്കാന്‍ തയാറായില്ല.
തിരുവനന്തപുരം വരെ ടിക്കറ്റെടുത്തവര്‍ വേറെ ടിക്കറ്റെടുത്ത് എറണാകുളത്ത് വന്ന് മാറിക്കയറണമെന്നായിരുന്നു അധികൃതരുടെ നിര്‍ദേശം. ബസിലെ ഡ്രൈവര്‍മാര്‍ എറണാകുളത്തുള്ളവരായതിനാല് ഇവിടെ വരെ ഓടുന്നതിനേ നിര്‍വാഹമുള്ളൂ എന്നായിരുന്നു അധികൃതരുടെ വാദം .
മുംബൈ ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്നാണ് കെഎസ്ആര്‍ടിസിക്കു സ്കാനിയ ബസും രണ്ട് ഡ്രൈവര്‍മാരെയും കെഎസ്ആര്‍ടിസി വാടകയ്ക്കെടുത്തിരിക്കുന്നത്. ഇവര്‍ അഞ്ചു മാസമായി ഫിനാന്‍സ് കമ്പനിക്ക് വായ്പ കുടിശികയാക്കിയിരിക്കുകയാണ് . മാത്രമല്ല വാടകയിനത്തില്‍ കെഎസ്ആര്‍ടിസി നല്‍കാനുള്ള തുകയും കുടിശികയാണ് .ഇതാണ് ബസ് പിടിച്ചെടുക്കാന്‍ കാരണം എന്നാണ് സൂചന .