ഇസ്ലാമാബാദ് ; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ വധഭീഷണി ഉയർത്തിയ പാക് യുവതി ചെയ്ത തെറ്റുകൾ ദൈവം പൊറുക്കട്ടെയെന്ന അപേക്ഷയുമായി രംഗത്ത് . പാക് ഗായിക റാബി പിർസാദയാണ് താൻ ഇൻഡസ്ട്രി വിടുകയാണെന്നും ചെയ്ത തെറ്റുകൾക്ക് അള്ളാഹു ക്ഷമിക്കട്ടെയെന്നും പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തത്.
റാബി പിർസാദയുടെ പോൺ വീഡിയോകൾ അടുത്തിടെ സോഷ്യൽ മീഡിയകളിൽ വന്നിരുന്നു . തന്റെ ചിത്രങ്ങൾ കണ്ടവർ ദയവു ചെയ്ത് അത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്തു കൊടുക്കരുതെന്ന അപേക്ഷയുമായി റാബി രംഗത്തെത്തിയിരുന്നു . പാക് സൈന്യവുമായി ഉള്ള ഉരസലാണ് ഇത്തരത്തിൽ ദൃശ്യങ്ങൾ ചോരാൻ കാരണമായതെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു .
” ഞാൻ റാബി പിർസാദ, വിനോദമേഖല വിടുകയാണ്. അള്ളാഹു എന്റെ പാപങ്ങൾ പൊറുക്കട്ടെ. എനിക്കു വേണ്ടി മറ്റുള്ളവരുടെ ഹൃദയത്തെ കുറച്ചുകൂടി മൃദുലമാക്കട്ടെ”. തിങ്കളാഴ്ചയാണ് വിനോദ മേഖലയിൽ നിന്ന് താൻ വിട്ടുപോകുന്നതിനെക്കുറിച്ച് റാബി ട്വീറ്റ് ചെയ്തത്.
പോൺ ദൃശ്യങ്ങൾ ചോർന്നതിനു ശേഷം മാനസികമായി റാബി പിർസാദ ഏറെ തളർന്നിരുന്നതായും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . അതിനു പിന്നാലെയാണ് ട്വീറ്റ് . നരേന്ദ്രമോദിയെ കൊല്ലാനായി വിഷപാമ്പുകളെ ഇന്ത്യയിലേക്കയക്കുമെന്ന് റാബി പിര്‍സാദ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
വിഷപാമ്പുകളെ അയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതീയരെയും ഭീഷണിപ്പെടുത്തുന്ന ട്വീറ്റുകളാണ് റാബി പിര്‍സാദ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് തന്റെ പാമ്പ് നരേന്ദ്രമോദിയെ ആക്രമിക്കുമെന്ന് പിര്‍സാദ വീഡിയോയിലൂടെ പരോക്ഷമായി ഭീഷണിപ്പെടുത്തുന്നു . ഇതിനു തൊട്ടുപിന്നാലെ ചാവേറാക്രമണ ഭീഷണിയുടെ മുന്നറിയിപ്പുമായി വീണ്ടും രംഗത്തെത്തി .മനുഷ്യബോംബാകുന്നതിന്റെ സ്വന്തം ചിത്രവും റാബി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.