ചെന്നൈയിൻ എഫ്‌സി മുൻ താരവും ഇന്ത്യൻ സൂപ്പർ ലീഗ് 2015 ഗോൾഡൻ ബൂട്ട് ജേതാവുമായ സ്റ്റീവൻ മെൻഡോസയെ കൊളംബിയയിലെ ദേശീയ സീനിയർ ടീമിൽ ഉൾപ്പെടുത്തി. പെറുവിനും ഇക്വഡോറിനുമെതിരായ അവരുടെ അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തിലേക്കാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയത്. വ്യക്തിജീവിതത്തിൽ ഏറെ പ്രക്ഷുബ്ധമായ ഒരു വർഷം കഴിഞ്ഞുപോയ ഈ 27 കാരന് ഇത് വലിയൊരു പ്രതീക്ഷ നൽകുമെന്നുറപ്പ്.
2014 ൽ ഉദ്ഘാടന ഹീറോ ഐഎസ്‌എല്ലിൽ ചെന്നൈയിൻ ടീമിൽ അംഗമായിരുന്നു മെൻഡോസ. അതിശയകരമായ ചില പ്രകടനത്തിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹം ഒൻപത് മത്സരങ്ങളിൽ നിന്നായി നാല് തവണ ഗോൾവല ചലിപ്പിച്ചിരുന്നു. ആ തീപ്പൊരി അദ്ദേഹത്തിന് ബ്രസീലിയൻ ഭീമൻമാരായ കൊരിന്ത്യനിലേക്ക് ഒരു നീക്കം നേടാൻ പര്യാപ്തമായിരുന്നു. തുടർന്ന് അദ്ദേഹം തന്റെ ആദ്യ സീസണിൽ തന്നെ ബ്രസീൽ ലീഗിൽ ഇടംനേടി.
2015 ൽ ചെന്നൈയിനിൽ തിരിച്ചെത്തിയ അദ്ദേഹം ചെന്നൈയുടെ ആദ്യത്തെ ഐഎസ്‌എൽ കിരീടവിജയത്തിൽ അനിവാര്യമായ പങ്കുവഹിച്ചു. 16 ഷൂട്ടിംഗുകളിൽ നിന്നായി 13 ഗോളുകൾ നേടി മെൻഡോസ ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി.
2018 ജനുവരിയിൽ ലീഗ് 1 സൈഡിലെ ആമിയൻസ് എസ്‌സിയിലേക്ക് പോകുന്നതിന് മുമ്പായി ഈ ഫ്ലീറ്റ്-ഫുട്ട് സ്ട്രൈക്കർ പിന്നീട് യുഎസ് ആസ്ഥാനമായുള്ള എംഎൽഎസ് ന്യൂയോർക്ക് സിറ്റിയിലും ബ്രസീലിയൻ ക്ലബ്ബായ ബഹിയയിലും പ്രവർത്തിച്ചു. എന്നാൽ ക്ലബ്ബിനായുള്ള തന്റെ ആദ്യ 41 മത്സരങ്ങളിൽ വെറും നാല് ഗോളുകൾ മാത്രമെ അദ്ദേഹത്തിന് നേടാൻ സാധിച്ചുള്ളൂ.
2019 ഓഗസ്റ്റിൽ കൊളംബിയയിലെ മെഡെലിനിൽ അദ്ദേഹത്തെ തോക്കിൻമുനയിൽ കൊള്ളയടിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നു. ഒരു മാസത്തിനുശേഷം, മെൻഡോസയ്‌ക്ക് സഹോദരൻ യെസനെ നഷ്ടപ്പെട്ടു. 25 വയസുമാത്രമുള്ള ഫുട്ബോൾ കളിക്കാരനായ അദ്ദേഹത്തിന്റെ സഹോദരനെ കാലിയിൽ വച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. എന്നാൽ വീണ്ടും അദ്ദേഹം കളിക്കളത്തിൽ മടങ്ങിയെത്തി!
നവംബർ 15 ന് പെറുവിനെതിരായും നവംബർ 20 ന് ഇക്വഡോറിനുമെതിരായും നടക്കാനിരിക്കുന്ന അന്താരാഷ്‌ട്ര സൗഹൃദമത്സരത്തിലേക്കായി 23 അംഗ ടീമിലേക്കാണ് അദ്ദേഹത്തെ ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്.