ന്യൂഡൽഹി ; നെഹ്രു കുടുംബത്തിന്റെ എസ് പി ജി സുരക്ഷ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം . നിലവിൽ സുരക്ഷാ ഭീഷണികൾ ഇല്ലാത്തതിനാലാണ് പുതിയ തീരുമാനം . പകരം സോണിയ , രാഹുൽ , പ്രിയങ്ക എന്നിവരുടെ സംരക്ഷണത്തിനായി സിആർപിഎഫിലെ പ്രത്യേക പരിശീലനം തേടിയ കമാൻഡോസിനെ തന്നെ നിയമിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു .
എല്ലാ ഏജൻസികളിൽ നിന്നുമുള്ള ഭീഷണി സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് എസ്പിജി സുരക്ഷാ പിൻവലിക്കാനുള്ള തീരുമാനം എടുത്തതെന്ന് ആഭ്യന്തര വൃത്തങ്ങൾ അറിയിച്ചു . മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ എസ്.പി.ജി സുരക്ഷ അടുത്തിടെ പിൻവലിച്ചിരുന്നു. മൻമോഹന് ഇസെഡ് പ്ലസ് സുരക്ഷയാണ് ഇപ്പോഴുള്ളത്.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1985ലാണ് എസ്.പി.ജി രൂപീകരിച്ചത്. രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്നാണ് നെഹ്രു കുടുംബത്തിനു എസ് പി ജി സുരക്ഷ നൽകിയത് .
3000 പേരടങ്ങുന്ന എസ്.പി.ജി സംഘം പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് സുരക്ഷ ഒരുക്കുന്നത്. എത്രത്തോളം ഭീഷണി നേരിടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് എസ്.പി.ജി സുരക്ഷ ഒരുക്കുന്നത്.ഇതിനു ഭീമമായ ചിലവാണ് സർക്കാർ വഹിക്കുന്നത് .