ബംഗളൂരു ; അയോദ്ധ്യക്കേസിൽ തർക്കഭൂമി രാമക്ഷേത്രം നിർമ്മിക്കാൻ വിട്ടു നൽകിയ സുപ്രീം കോടതി വിധിയോട് യോജിക്കാനാവില്ലെന്ന് പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി . ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ വിചാരണ നേരിടുന്ന അബ്ദുള്‍ നാസര്‍ മദനി പൊലീസ് സംരക്ഷണയിൽ ആശുപത്രിയിൽ കഴിയുന്നതിനിടയ്ക്കാണ് ജനങ്ങളെ വൈകാരികമായി പ്രതികരിക്കാൻ പ്രേരിപ്പിക്കുന്ന പ്രതികരണം നടത്തിയത് .
ഹൃദയ രക്തത്തിന് തുല്യമായ രണ്ടിറ്റു കണ്ണീരോടെയാണ് വിധി കേൾക്കുന്നതെന്ന് പറഞ്ഞ മദനി വിധിയോട് വിയോജിക്കാൻ ജനാധിപത്യാവകാശം ഉണ്ടെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു . പ്രകോപനങ്ങൾക്ക് ആരും വശംവദരാകാതിരികരുത് എന്ന നിർദേശത്തിനൊപ്പമാണ് വൈകാരികമായ ഈ പ്രതികരണമെന്നതും ശ്രദ്ധേയം .
പോസ്റ്റിനു വന്നിരിക്കുന്ന കമന്റുകളിൽ പലതും വർഗ്ഗീയത നിറഞ്ഞതാണ് . ബാബറി മസ്ജിദിന് തുല്യം ബാബറി മാത്രമാണെന്നും , അതിന് പകരം ആയിരംപള്ളികൾ മാറ്റി നിർമ്മിച്ചാലും ബാബറിയ്ക്ക് തുല്യമാവില്ല , നിയമ സംവിധാനത്തെ ഹിന്ദുത്വ ബോധം വിഴുങ്ങി തുടങ്ങിയ വർഗ്ഗീയ കമന്റുകളും പോസ്റ്റിനു വരുന്നുണ്ട് .
അയോദ്ധ്യ കേസ് വിധിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ പരസ്പരം ആശങ്കയും സ്പർദ്ധയും വിദ്വേഷവുമുണ്ടാക്കാൻ പാകത്തിലുള്ളതോ അത്തരത്തിലുള്ള ചിന്ത ഉണർത്തുന്നതോ പ്രകോപനമുണ്ടാക്കുന്നതോ ആയ പോസ്റ്റുകൾക്കും എതിരെ നടപടിയെടുക്കുമെന്ന നിർദേശം നിലനിൽക്കെയാണ് മദനിയുടെ പോസ്റ്റ് , അതും വിചാരണ തടവിൽ നിന്ന് വന്നിരിക്കുന്നത് .