കൊച്ചി ; അയോദ്ധ്യയിലെ തർക്ക മന്ദിരം തകരുന്നതിന്റെ ദൃശ്യം പ്രചരിപ്പിച്ച് ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസ് . അയോദ്ധ്യക്കേസിലെ വിധി ഇരു സമുദായങ്ങളും ഒരേ മനസ്സോടെ അംഗീകരിച്ചതിനു പിന്നാലെ വർഗീയത ലക്ഷ്യമിട്ടാണ് ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരിക്കുന്നത് . വർഗീയ കലാപങ്ങൾക്ക് വഴിമരുന്നിടും വിധത്തിലുള്ള ചിത്രങ്ങളോ, പോസ്റ്റുകളോ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ കർശന നിർദേശമുണ്ടായിരുന്നു .
ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് യോഗത്തിന്റെ പ്രസ്താവനയ്ക്കൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് . ജനങ്ങളിൽ വർഗീയ വികാരം വളർത്തും വിധത്തിൽ തർക്കമന്ദിരം തകരുന്ന ദൃശ്യങ്ങൾ ഒരു മീഡിയയിലും കാണിക്കരുത് എന്നും പ്രചരിപ്പിക്കരുത് എന്നും ഉള്ള സന്ദേശം ദിവസങ്ങൾക്ക് മുൻപ് തന്നെ കേന്ദ്ര വാർത്താ വിതരണ വകുപ്പ് അധികൃതർ പുറത്തിറക്കിയിരുന്നു . അതിന്റെ നഗ്നമായ ലംഘനമാണ് മുഹമ്മദ് റിയാസ് നടത്തിയിരിക്കുന്നത് .
വിധിയെ വിമർശിക്കണമെന്നും , മത തീവ്രവാദ സംഘടനകൾ അതി വൈകാരികത ആളിക്കത്തിച്ചു വർഗീയ മുതലെടുപ്പിന് ശ്രമിക്കുമെന്നുമുള്ള ഡി വൈ എഫ് ഐയുടെ കുറിപ്പും വിദ്വേഷത്തിന്റെ ആഴം കൂട്ടുന്നുണ്ട് . വിധിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് സിപിഎം എം എൽ എ സ്വരാജ് ഇട്ടിരുന്നു . ഇതിന്റെ പേരിൽ സ്വരാജിനെതിരെ കേസും നൽകി . ഇതിനു പിന്നാലെയാണ് റിയാസിന്റെ പോസ്റ്റ്.