എന്നും മറാഠയുടെ എതിരില്ലാത്ത വിജയിയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് . മഹാരാഷ്‌ട്രയുടെ രാഷ്‌ട്രീയ ചരിത്രം ഇതാദ്യമായാണ് ഇത്തരത്തിൽ രാഷ്‌ട്രീയ നീക്കത്തിനു
സാക്ഷ്യം വഹിക്കുന്നത് . കേവലം ഒറ്റ രാത്രി കൊണ്ടുണ്ടായ രാഷ്‌ട്രീയ മാറ്റം . മഹാരാഷ്‌ട്രയെ വികസനത്തിന്റെ പാതയിൽ കൈപിടിച്ച് നടത്തിയ മുഖ്യമന്ത്രി അതാണ് ദേവേന്ദ്ര ഫട്നാവിസിനെ എന്നും പ്രിയങ്കരനാക്കുന്നത്
മഹാരാഷ്‌ട്രയിൽ ആഴത്തിൽ സ്വാധീനമുണ്ടായിരുന്ന കോൺഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തായിരുന്നു . മൂന്ന് മുൻ മുഖ്യമന്ത്രിമാരും , നിരവധി നേതാക്കളും നിരന്നിട്ടും പതിറ്റാണ്ടുകൾ ഭരിച്ച കോൺഗ്രസിനെ മഹാരാഷ്‌ട്ര പിന്തള്ളി .
ഭരണകക്ഷിയായിരുന്ന ബിജെപി–ശിവസേന സഖ്യവും പ്രതിപക്ഷത്ത് കോൺഗ്രസ്–എൻസിപി സഖ്യവും തമ്മിലാണ് ഇത്തവണ പ്രധാന മത്സരം നടന്നത് . ഇത്തവണ ബിജെപി, കോൺഗ്രസ്, ജെജെപി, ബിഎസ്പി, എഎപി, ഐഎൻഎൽഡി, ശിരോമണി ആകാലിദൾ, സ്വരാജ് ഇന്ത്യ പാർട്ടി, ലോക്തന്ത്ര സുരക്ഷ പാർട്ടി എന്നിവയാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.
ഫട്‌നാവിസിനു മുന്‍പ് വസന്ത്‌റാവു നായിക് മാത്രമാണ് കാലാവധി പൂര്‍ത്തിയാക്കിയിട്ടുള്ളത്. 1967-72 കാലഘട്ടത്തിലാണ് നായിക് 5 വര്‍ഷം പൂര്‍ത്തീകരിച്ചത്. 2014ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി വിജയത്തിലെത്തിയതോടെയാണ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തത്.
രൂപീകൃതമായതിനു ശേഷമുള്ള ഇക്കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ 26 മുഖ്യമന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ ശരദ് പവാര്‍ നാല് തവണയും വസന്തറാവു നായികും വസന്ത്ദാദ പാട്ടീലും മൂന്ന് തവണ വീതവും മുഖ്യമന്ത്രിമാരായിരുന്നു. ശംഖ്‌റാവു ചവാനും വിലാസ്‌റാവു ദേശ്മുഖും രണ്ട് തവണ വീതവും മുഖ്യമന്ത്രിമാരായിട്ടുണ്ട്.
ബിജെപി – എൻ സിപി സഖ്യം വീണ്ടും അധികാരത്തിലേറുന്നതോടെ സംസ്ഥാനത്തിന്റെ 47 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഭരണതുടർച്ച ലഭിക്കുന്ന കോൺഗ്രസിതര സഖ്യസർക്കാറായിരിക്കും അത്. തുടർച്ചയായി രണ്ടാമതും അധികാരത്തിൽ വരുന്ന കോൺഗ്രസിതര മുഖ്യമന്ത്രി എന്ന ബഹുമതി ദേവേന്ദ്ര ഫട്നാവിസിനും ലഭിക്കും .














