ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ : മതപരിവര്‍ത്തനത്തിന് തടയിട്ട കര്‍മയോഗി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Columns

ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ : മതപരിവര്‍ത്തനത്തിന് തടയിട്ട കര്‍മയോഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2019, 12:46 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഹിന്ദുസമൂഹത്തിന്റെ ഉന്നമനത്തിനായി സമൂഹമധ്യത്തില്‍ ഇറങ്ങി നടന്ന സ്വാമി വിശ്വേശ തീര്‍ത്ഥ ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്ക് എന്നും ഒരു ആശ്രയവും ആശ്വാസവുമായിരുന്നു. ദക്ഷിണഭാരത്തിലെ ഗ്രാമീണ മേഖലകളിലെ കൊടിയ ദാരിദ്രവും അയിത്തത്തെ തുടര്‍ന്നു നടന്ന മതംമാറ്റങ്ങളും ഒരു പരിധിവരെ അവസാനിപ്പിക്കാനായത് വിശ്വേശ തീര്‍ത്ഥയുടെ അക്ഷീണ പ്രയ്തനത്താലായിരുന്നു. കാഞ്ചീ മഠത്തില്‍ നിന്നും തെരുവീഥികളിലേക്ക് നടന്ന സ്വാമി സുപ്രധാനമായ പല ഹിന്ദുമുന്നേറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു.

 

1931 ഏപ്രില്‍ മാസം 27ന് രാംകുഞ്ചത്തിലെ നാരായണാചാര്യയുടേയും കമലമ്മയുടേയും മകനായി ജനിച്ച സ്വാമിയെ വെങ്കടരമണ എന്നാണ് ആദ്യം പേരിട്ടുവിളിച്ചത്. 8-ാം വയസ്സില്‍ വിശ്വമന്യ തീര്‍ത്ഥ സ്വാമിയാല്‍ സന്യാസമാര്‍ഗ്ഗത്തിലേക്ക് പ്രവേശിച്ചു. അന്നുമുതല്‍ വിശ്വേശ തീര്‍ത്ഥ എന്ന പേരിലറിയപ്പെടാന്‍ തുടങ്ങി.

സംസ്‌കൃതത്തിലും വേദാന്തത്തിലും, ന്യായത്തിലും, ശാസ്ത്രത്തിലും നന്നേ ചെറുപ്പത്തില്‍ത്തന്നെ പാണ്ഡിത്യം പ്രദര്‍ശിപ്പിച്ച വിശ്വേശ തീര്‍ത്ഥ പക്ഷെ പൊതു സമൂഹത്തിനുള്ളില്‍ പ്രവര്‍ത്തിക്കാനാണ് എന്നും ആഗ്രഹിച്ചത്. മികച്ച അധ്യാപകനെന്ന നിലയിലും അദ്ദേഹം പ്രസിദ്ധനായി. സരളമായി ഗഹനങ്ങളായ തത്വങ്ങളെ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം സാധാരണക്കാര്‍ക്കും പറഞ്ഞുകൊടുക്കുന്നതില്‍ അദ്ദേഹം എന്നും സവിശേഷ ശ്രദ്ധചെലുത്തി.

ഹിന്ദുസംഘടനാ പ്രവര്‍ത്തനങ്ങളില്‍ വിശ്വഹിന്ദുപരിഷത്തിന്റെ രൂപീകരണം കേരളത്തില്‍ കൊച്ചിയില്‍ നടന്ന വിശാലഹിന്ദുസമ്മേളനം എന്നിവയുടെ ചുക്കാന്‍ പിടിച്ചുകൊണ്ട് വിശ്വേശ തീര്‍ത്ഥ സമൂഹ്യപ്രവര്‍ത്തനങ്ങളുടെ മുന്നണിയില്‍ പ്രവര്‍ത്തിച്ചു. എവിടെയും ലളിതമായ സംസ്‌കൃതത്തില്‍ സംസാരിച്ചിരുന്നത് എല്ലാ ഭാഷക്കാര്‍ക്കും മനസ്സിലായിരുന്നുവെന്നതും ഏറെ കൗതുകകരമായിരുന്നു.

വളരെ മെലിഞ്ഞ് തെളിഞ്ഞ മുഖത്തോടും ചിരിച്ചുകൊണ്ടുമുള്ള സ്വാമിയുടെ രൂപം വലിയ അനുയായീ വൃന്ദങ്ങളെ സൃഷ്ടിച്ചു. കാഞ്ചി മഠത്തിനപ്പുറത്തുള്ളവര്‍ക്കും ഏറെ പ്രിയങ്കരനായി മാറിയത് വളരെപെട്ടന്നായിരുന്നു. ബാംഗ്ലൂരില്‍ പൂര്‍ണ്ണ പ്രജ്ഞാ വിദ്യാപീഠം സ്ഥാപിച്ചുകൊണ്ട് ആധ്യാത്മിക പഠനത്തിന് കൂടുതല്‍ സ്വീകാര്യത നല്‍കി. നിലവില്‍ 300 കുട്ടികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യമാണുള്ളത്.

താഴേക്കിടയിലുള്ള സമൂഹത്തിനെ പൊതുഹിന്ദുസമൂഹം സ്വന്തം സഹോദരന്മാരായിക്കണ്ട് വീടുകളില്‍ കയറ്റണമെന്നും നിത്യജീവിതത്തില്‍ തുല്യപ്രാധാന്യം നല്‍കണമെന്നും വിശ്വേശ തീര്‍ത്ഥ സ്വയം മാതൃകകാണിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു. അതിഭീകരമായ മതംമാറ്റം പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ നടന്നപ്പോഴൊക്കെ അത്തരം സമൂഹത്തിലിറങ്ങിച്ചെന്ന് അവരെ തിരികെ കൊണ്ടുവരാന്‍ അദ്ദേഹത്തിനായി.

അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയെ രൂക്ഷമായി വിമര്‍ശിക്കാനും പ്രക്ഷോഭത്തില്‍ പങ്കെടുക്കാനും മടികാട്ടാതിരുന്ന സ്വാമി ജയിലില്‍ പോകാനും തയ്യാറായിരുന്നു. അയോധ്യാ പ്രക്ഷോഭത്തിലും കര്‍സേവകര്‍ക്ക് പിന്തുണയായി സ്വാമിയുടെ ധാര്‍മിക ആഹ്വാനം മുഴങ്ങി.

പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് നടത്തുന്ന വ്യവസായവല്‍ക്കരണത്തിനെതിരെ നിലകൊണ്ട സ്വാമി ഒരു വിശ്വപൗരനാണെന്നും തെളിയിച്ചു. കാര്‍വാറിലേയും നന്ദികൂരിലേയും വ്യവസായങ്ങള്‍ക്കെതിരെ സ്വാമി ശബ്ദമുയര്‍ത്തി.

Share893
Tweet
SendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

Latest News

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies