മുംബൈ: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി എടികെ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ടീമുകൾക്കും പ്രധാന പരിശീലകരായ അന്റോണിയോ ലോപ്പസ് ഹബാസ്, എൽകോ ഷറ്റോരി എന്നിവർക്കും എടികെയുടെ ഗോൾകീപ്പർ കോച്ച് ഏഞ്ചൽ പിൻഡാഡോയ്‌ക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
ഐഎസ്‌എല്ലിൽ 2020 ജനുവരി 12 ന് കൊൽക്കത്തയിൽ നടന്ന എടികെ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി മത്സരത്തിൽ നടന്ന അനിഷ്ട സംഭവങ്ങളെത്തുടർന്നാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
എഐഎഫ്എഫ് ഡിസിപ്ലിനറി കോഡിലെ റെഗുലേറ്ററി വ്യവസ്ഥകൾ അനുസരിച്ച് തങ്ങൾക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കരുതെന്ന് കാരണം കാണിക്കാൻ അച്ചടക്ക സമിതി പരിശീലകരോടും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ടീം മാനേജരോടും നോട്ടീസിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ എടികെയുടെ ഗോൾകീപ്പർ കോച്ച് എയ്ഞ്ചൽ പിൻഡാഡോയെ സസ്‌പെൻഷനിലാണ്.
പ്രതികരിക്കാൻ കോച്ചുകൾക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും ജനുവരി 20 വരെ സമയപരിധി നൽകിയിട്ടുണ്ട്.