ജോഹന്നാസ്ബര്‍ഗ്ഗ് : അണ്ടര്‍ 19 ആണ്‍കുട്ടികളുടെ ക്വാർട്ടർ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഗ്രൂപ്പിലെ തന്നെ ന്യൂസിലാന്റിനെ തോല്‍പ്പിച്ചാണ് ക്വാർട്ടറിലെത്തിയത്. ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെടുത്തിയത്. 24 മത്സരങ്ങളടങ്ങിയ ആദ്യ ഘട്ടത്തിന് ശേഷമാണ് നോക്കൗട്ട് ഘട്ടത്തിലെ പോരാട്ടങ്ങള്‍ നടന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 23 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 115 റണ്‍സെടുത്തിരുന്നു. ഇതിനു പിന്നാലെ മഴയെത്തിയതോടെ മത്സരം തടസപ്പെട്ടു. തുടര്‍ന്ന് മഴ നിയമപ്രകാരം ന്യൂസിലന്‍ഡിന്റെ വിജയലക്ഷ്യം 192 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ രണ്ടോവര്‍ ബാക്കി നില്‍ക്കെ 147 റണ്‍സില്‍ കീവീസിന്റെ എല്ലാവരും പുറത്തായി. ഇതോടെ ഇന്ത്യ 44 റണ്‍സിന് വിജയിക്കുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 57ഉം ദിവ്യാന്‍ശ് സക്‌സേന 52ഉം എടുത്ത് പുറത്താകാതെ നിന്നു.
ആദ്യ നോക്കൗട്ടില്‍ ഇംഗ്ലണ്ട് തീര്‍ത്തും ദുര്‍ബലരായ ജപ്പാനെ 9 വിക്കറ്റിന് തകര്‍ത്ത് സെമിയിലേക്ക് കടന്നിട്ടുണ്ട്. മറ്റൊരു മത്സരത്തില്‍ ശ്രീലങ്കയും നൈജീരിയയെ തകര്‍ത്തു. 306 റണ്‍സെന്ന കൂറ്റന്‍ സ്‌ക്കോറെടുത്ത സിംഹളകുട്ടികള്‍ നൈജീരിയയെ വെറും 73 റണ്‍സിന് പുറത്താക്കി 233 റണ്‍സിന്റെ ജയത്തോടെയാണ് സെമിയിലെത്തിയിരിക്കുന്നത്















