3500 കോടിയിലേറെ രൂപയുടെ 5.6 ടൺ ക്യാപ്റ്റഗൺ ഗുളികളാണ് ദുബായ് പോലീസ് പിടികൂടിയത്.ലഹരിമരുന്ന് വലിയ ഇലക്ട്രിക് കേബിളിനുള്ളിൽ ഒളിപ്പിച്ച് കപ്പൽ മാർഗം രാജ്യത്തെത്തിക്കുന്നതിനിടെയാണ് പ്രതികൾ വലയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ നിന്നും ആറു പേരെ അറസ്റ്റ് ചെയ്തു.70 വയസ്സുകാരനാണ് സംഘത്തിന്റെ തലവൻ. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് നടപടിയ്ക്ക് ഒരുങ്ങിയത്.സിറിയയിൽ നിന്നും കപ്പൽ മാർഗമാണ് കേബിളിനുള്ളിൽ ലഹരിമരുന്ന് രാജ്യത്തേക്ക് എത്തിച്ചത്.പ്രതികളുടെ നീക്കങ്ങൾ പിന്തുടർന്ന അധികൃതർ, കടത്തിക്കൊണ്ടുവന്ന ലഹരി മരുന്ന് യുഎഇയിൽ വിതരണം ചെയ്യുന്നതിന് മുൻപ് കയ്യോടെ പിടികൂടുകയായിരുന്നു.പൊലീസ് നായയുടെ സഹായത്തോടെയാണ് പ്യൂളെ 2 എന്ന പേരിൽ നടന്ന ഓപ്പറേഷൻ. .ലോകത്തു തന്നെ ഇത്രയും വലിയ ലഹരിവേട്ട ആദ്യമായാണെന്ന് മേജർ ജനറൽ ഖലീൽ അൽ മൻസൂറി വ്യക്തമാക്കി.