ലക്നൗ: രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച എഐഎംഐഎം നേതാവ് അറസ്റ്റില്‍. ഇന്ത്യയില്‍ വൈറസ് ബാധയേറ്റ് 50,000 ആളുകള്‍ മരിച്ചെന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച എഐഎംഐഎം ജില്ലാ പ്രസിഡന്റ് മന്‍സൂര്‍ അലമിനെയാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.
രാജ്യത്ത് ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തി കനത്ത ജാഗ്രത തുടരുന്ന പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുന്ന പ്രസ്താവനയുമായി മന്‍സൂര്‍ രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാര്‍ സത്യം മറച്ചുവെക്കുകയാണെന്നും രാജ്യത്ത് ഇതുവരെ 50,000 ആളുകള്‍ മരിച്ചു കഴിഞ്ഞെന്നുമാണ് മന്‍സൂര്‍ ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.
നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മന്‍സൂറിന്റെ പോസ്റ്റ് വിവാദമായി. ഉടന്‍ തന്നെ ഇയാളുടെ പേരില്‍ ഉത്തര്‍പ്രദേശ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 295 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലർത്താനാണ് താന്‍ ഇത്തരത്തില്‍ പോസ്റ്റിട്ടതെന്ന് ചോദ്യം ചെയ്യലില്‍ മന്‍സൂര്‍ പറഞ്ഞു.