റിയാദ് : രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും, വിസകാലാവധി കഴിഞ്ഞും സൗദിയിൽ കഴിയുന്നവർക്കും ഉൾപ്പെടെ എല്ലാവർക്കും കൊറോണ വൈറസ് ചികിത്സ സൗജന്യമായി നൽകാൻ സൗദി ഭരണാധികാരി കിംഗ് സൽമാൻ ഉത്തരവിട്ടു.
കൊറോണ വൈറസ് ലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരോടും അടുത്തുള്ള സ്വകാര്യ ആശുപത്രികളിലോ സർക്കാർ ആശുപത്രികളിലോ ഉടൻ എത്തി വൈദ്യ സഹായം ഉറപ്പുവരുത്തണമെന്ന് ഉത്തരവിൽ പറയുന്നതായി ആരോഗ്യമന്ത്രി തൗഫീഖ് അൽ-റബിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിയമപരമായി രാജ്യത്ത് നില്ക്കാൻ അനുവാദമില്ലാത്ത റെസിഡൻസി വിസ ലംഘകർക്കും യാതൊരു വിധ നിയമ നടപടികളും നേരിടേണ്ടി വരാതെ തന്നെ വൈദ്യചികിത്സ ഉറപ്പുവരുത്താമെന്നും ആരോഗ്യമന്ത്രി തൗഫീഖ് അൽ-റബിയയെ ഉദ്ധരിച്ചു സൗദി പ്രെസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് വ്യാപനം തടയാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ പല സത്വര നടപടികളും കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.