റിയാദ് : സൗദി അറേബ്യയിലെ വിസ ചട്ട ലംഘനത്തിന്റെ പേരിൽ തടവിൽ കഴിഞ്ഞിരുന്ന 17 ഇന്ത്യക്കാർക് മോചനം നേടിക്കൊടുത്ത് ജിദ്ദകൗൺസിലേറ്റ് കമ്മിറ്റി. റിയാദ് പ്രെവിശ്യയിലെ അബഹ നാടുകടത്തൽ കേന്ദ്രത്തിൽ ആയിരുന്നു ഇവർ കഴിഞ്ഞിരുന്നത്. അനധികൃത താമസത്തിന്റെ പേരിൽ പിടിക്കപ്പെട്ട ഇവരെ ഇന്ത്യൻ എംബസ്സി ഇടപെട്ടത്തിന്റെ പേരിൽ ജാമ്യത്തിൽ വിടുകയും തുടർന്ന് ഇവർ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞു വരികയും ആയിരുന്നു.
ജിദ്ദകൗൺസിലേറ്റ് കമ്മിറ്റി അംഗങ്ങളായ ബിജു കെ നായർ, അഷ്റഫ് കുറ്റിച്ചൽ, പ്രകാശൻ നാദാപുരം എന്നിവരുടെ ശ്രേദ്ധയിൽ വിഷയം എത്തിപ്പെടുകയും തുടർന്ന് അബഹ തർഹീൽ മേധാവി മേജർ ജനറൽ ഖാലിദ് വാദാഹിയുമായി ചർച്ചനടത്തുകയും ചെയ്തതിലൂടെയാണ് ഇവർക്ക് മോചനത്തിന് വഴി തുറന്നത്. തുടർന്ന് അബഹ പ്രെവിശ്യ ഗവർണർ അമീർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസ്സീസിന്റെ അനുമതിയോടെ ഇവരെ മോചിപ്പിക്കാൻ തീരുമാനം ആയി. ജിദ്ദകൗൺസിലേറ്റ് കമ്മിറ്റി അംഗങ്ങളുടെ ജാമ്യത്തിലാണ് മോചനം.
കൊറോണ വ്യാപനത്തിന്റെ പേരിൽ നിർത്തിവച്ചിരിക്കുന്ന വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്ന മുറക്ക് ഇവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള ഫൈനൽ എക്സിറ്റ് വിസ നൽകിയാണ് ഇവരെ മോചിപ്പിച്ചത്. യുപി, കാശ്മീർ, ത്രിപുര, ബീഹാർ, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് മോചനം ലഭിച്ചത്.