പുറത്തിറങ്ങുന്ന വാഹനങ്ങള്‍ റഡാറില്‍ പതിയുന്നതിനാല്‍ പിഴ അടക്കുന്ന സമയത്ത് ഇതില്‍ നിന്ന് ഒഴിവാക്കാനാണ് രേഖകള്‍ സൂക്ഷിച്ചു വെക്കാന്‍ ദുബായ് പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.രണ്ടാഴ്ച സമ്പൂര്‍ണ യാത്രാ നിയന്ത്രണമാണ് ദുബായ് എമിറേറ്റില്‍.ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രാത്രി ഏർപ്പെടുത്തിയ നിയന്ത്രണം പകൽ സമയത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ചില വിഭാഗങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതി നൽകിയിട്ടുണ്ട്.സൂപ്പർമാർക്കറ്റ്, ഹോട്ടൽ പാഴ്സൽ സർവിസ്, ഫാർമസി ഉൾപ്പടെയുള്ള അവശ്യസേവന മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഇളവ്. അവശ്യ സേവന മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് യാത്രാ നിയന്ത്രണമില്ല. . അവശ്യവസ്തുക്കൾ വാങ്ങാൻ വീട്ടിൽനിന്ന് ഒരാൾക്ക് മാത്രം പുറത്തിറങ്ങാൻ അനുമതിയുണ്ട്. അതേസമയം നിയമലംഘകര്‍ക്കായി പട്രോളിങ്ങ് ശക്തമാണ്. പുറത്തിറങ്ങിയതിന് വ്യക്തമായ കാരണം ബോധിപ്പിക്കാനായില്ലെങ്കില്‍ കനത്ത പിഴയാണ് ചുമത്തുക.