കൊല്‍ക്കൊത്ത: കൊറോണ കാലത്തും അനാവശ്യ വിവാദങ്ങളുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി വീണ്ടും രംഗത്ത്. ഇത്തവണ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ സുരക്ഷാ കവചത്തിന്റെ നിറമാണ് മമതാ ബാനര്‍ജിയെ വിറളി പിടിപ്പിച്ചിരിക്കുന്നത്. വ്യക്തിപരമായ സുരക്ഷയ്‌ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംസ്ഥാനത്തേക്ക് എത്തിച്ച സുരക്ഷാ വസ്ത്രത്തിന്റെ നിറം മഞ്ഞയായതാണ് മമതയെ ചൊടിപ്പിച്ചത്.
‘ ഈ വസ്ത്രത്തിന്റെ നിറം എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത് മഞ്ഞ നിറമാണെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവകര്‍ത്തരും നീലയോ വെള്ളയോ നിറത്തിലുള്ള വേഷമല്ലെ ഇടാറുള്ളത്. ഇതൊന്നും ഇവര്‍ ശ്രദ്ധിച്ചിട്ടില്ല.’ പത്രസമ്മേള നത്തിലാണ് കേന്ദ്രത്തിനെതിരെ മമതയുടെ പരാമർശം
കൊറോണയ്‌ക്ക് എങ്ങനെയാണ് മഞ്ഞ നിറം ചേരുക ? ഒന്നുകില്‍ വെള്ളയോ ചാരനിറത്തിലുള്ളതോ അല്ലെ ഡോക്ടര്‍മാര്‍ ഉപയോഗിക്കാറ്. ചില ആശുപത്രികളിൽ പിങ്ക് നിറവും ഉപയോഗിക്കാറുണ്ടെന്ന് മമത ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ഡോക്ടർമാർ സുരക്ഷാ വസ്ത്രം ഇല്ലാതെ കഷ്ടപ്പെടുന്നു എന്ന വാർത്തകൾ വന്നിരുന്നു. ഈ വാര്‍ത്ത വന്നതോടെയാണ് കേന്ദ്രം അടിയന്തിരമായി കോട്ടുകള്‍ എത്തിച്ചുകൊടുത്തത്. പത്രസമ്മേളനത്തിലൊരിടത്തും മമതാ ബാനര്‍ജി സംസ്ഥാനത്തെ തയ്യാറെടുപ്പുകള്‍ പാളിയ കാര്യം മാത്രം പരാമര്‍ശിച്ചില്ല.