ഞായറാഴ്ച മുതൽ അബുദാബിയിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിച്ച് തുടങ്ങും.തുടക്കത്തിൽ ഒരേസമയം മുപ്പത് ശതമാനം ജീവനക്കാർക്ക് മാത്രമേ ജോലിക്കു ഹാജരാകാൻ അനുമതിയുള്ളൂ.സ്ഥിതിഗതികൾ നിയന്ത്രണമാകുന്നതിനു അനുസരിച്ച് ഘട്ടം ഘട്ടമായി ജോലിക്ക് എത്താവുന്നവരുടെ എണ്ണം ഉയർത്തുമെന്ന് അധികൃതർ വ്യക്തമാക്കി.ഓഫിസുകളിൽ കൂട്ടത്തോടെ ജോലിക്കു വരുന്നതു നിരുത്സാഹപ്പെടുത്തും. വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നവർക്ക് അതു തുടരാം.അടിയന്തര ഘട്ടങ്ങളിൽ മാത്രം ഓഫിസിൽ എത്തിയാൽ മതിയാകും. ഗർഭിണികൾ, ഭിന്നശേഷിക്കാർ വിവിധ രോഗങ്ങളുള്ളവർ.പ്രായമായവർ എന്നിവരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുവദിക്കും.ചെറിയ കുട്ടികളുള്ളവർക്കും ഇളവുണ്ട്. കൊറോണ രോഗബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും ഓഫിസിൽ ഹാജരാകേണ്ടതില്ല.