ടയറുകളിലുണ്ടാകുന്ന ചെറിയ കേടുപാടുകൾ പോലും വേനൽക്കാലത്ത് വലിയ അപകടങ്ങളിലേക്ക് നയിക്കുന്ന സാഹചര്യത്തിലാണ് വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കാൻ അബുദാബി പോലീസ് നിർദ്ദേശിച്ചത്. സുരക്ഷിതമായ വേനൽക്കാല ഗതാഗതം എന്ന പേരിൽ ശക്തമായ ബോധവത്ക്കരണ പദ്ധതിക്കും പോലീസ് തുടക്കം കുറിച്ചിട്ടുണ്ട് .യു.എ.ഇയിലെ റോഡ് അപകടങ്ങളിൽ 5 ശതമാനവും സംഭവിക്കുന്നത് ചൂട് കൊണ്ട് ടയർ പൊട്ടിയിട്ടാണ്.കാലാവധി കഴിഞ്ഞ ടയറുകളുടെ ഉപയോഗം,ആവിശ്യത്തിന് മർദ്ദമില്ലാത്ത അവസ്ഥ ,വാഹനത്തിന് അനുവദിനീയമായാതിലും കൂടുതൽ ഭാരം വഹിക്കൽ തുടങ്ങിയ കാര്യങ്ങൾ അപകടങ്ങളിലേക്ക് നയിക്കാം.യു.എ.ഇയിലെ സുരക്ഷാ മാനദണ്ഡനങ്ങൾക്ക് അനുസരിച്ചുള്ള ടയറുകൾ വാങ്ങി ഉപയോഗിക്കണമെന്ന് അബുദാബി പോലീസ് ഗതാഗത വകുപ്പ് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് സേലം അൽ ഷെഹി നിർദ്ദേശിച്ചു.500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ഏഴ് ദിവസം വാഹനം കണ്ടുകെട്ടലുമാണ് മോശം ടയറുകളുടെ ഉപയോഗത്തിനുള്ള ശിക്ഷ.